ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, പരിക്കേറ്റ പാറ്റ് കമിന്‍സ് പുറത്ത്

Published : Sep 02, 2025, 10:56 AM IST
Pat Cummins

Synopsis

ഇന്ത്യയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ പാറ്റ് കമിൻസ് കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഇടുപ്പിനേറ്റ പരിക്കാണ് കാരണം. ന്യൂസിലൻഡിനെതിരായ പരമ്പരയും കമിൻസിന് നഷ്ടമാകും.

സിഡ്നി: അടുത്ത മാസം നടക്കുന്ന ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി നായകന്‍ പാറ്റ് കമിന്‍സിന്‍റെ പരിക്ക്. ഇടുപ്പിന് പരിക്കേറ്റ പാറ്റ് കമിന്‍സ് ഇന്ത്യക്കെതിരായ ഏകദിന, ടി20പരമ്പരകളില്‍ കിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഒക്ടോബര്‍ 19ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുന്ന പരമ്പര കൂടിയാകും ഇത്.

23ന് അഡ്‌ലെയ്‌ഡിലും 25ന് സിഡ്നിയിലുമാണ് ഏകദിന പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. ഏകദിന പരമ്പരക്ക് പിന്നാലെ ഇന്ത്യക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഓസ്ട്രേലിയ കളിക്കുന്നുണ്ട്. 29ന് കാന്‍ബെറ, 31ന് മെൽബണ്‍, നവംബര്‍ രണ്ടിന് ഹൊബാര്‍ട്ട്, ആറിന് ഗോള്‍ഡ് കോസ്റ്റ്, 8ന് ബ്രിസ്ബേന്‍ എന്നിവിടങ്ങളിലാണ് ടി20 പരമ്പരയിലെ മത്സരങ്ങള്‍.

ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്ക് പുറമെ ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോൾ പരമ്പരയും കമിസിന് നഷ്ടമാവുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.ഈ വര്‍ഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരക്ക് മുമ്പ് കമിന്‍സിന്‍റെ പരിക്ക് ഭേദമായില്ലെങ്കില്‍ ഓസ്‍ട്രേലിയയയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകുമത്.ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിൽ കളിച്ചശേഷം കമിന്‍സ് മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറിൽ പാകിസ്ഥാനെതിരെ ആണ് കമിന്‍സ് അവസാനം ഏകദിന മത്സരത്തില്‍ കളിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ട20 ലോകകപ്പ് കളിച്ചശേഷം കമിന്‍ ടി20 മത്സരങ്ങളിലും ഓസ്ട്രേലിയക്കായി കളിച്ചിട്ടില്ല. നവംബര്‍ 21ന് പെര്‍ത്തില്‍ തുടങ്ങുന്ന ആഷസ് പരമ്പരക്ക് മുമ്പ് കമിന്‍സിന്‍റെ പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിപ്പോഴുള്ളത്.ഡിസംബര്‍ നാലിന് ബ്രിസ്ബേനിലും 17ന് അഡ്‌ലെയ്ഡിലും 26ന് മെല്‍ബണിലും ജനുവരി നാലിന് സിഡ്നിയിലുമായാണ് അഞ്ച് മത്സര ആഷസ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ തുടങ്ങുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്