'ഞാന്‍ ചെയ്ത തെറ്റിന് അവൻ എന്നെ രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല', ശ്രേയസിനെക്കുറിച്ച് ശശാങ്ക് സിംഗ്

Published : Jun 08, 2025, 03:04 PM IST
Shreyas Iyer -Shahank Singh

Synopsis

ഐപിഎൽ ക്വാളിഫയറിൽ ശശാങ്ക് സിങ്ങിന്റെ റണ്ണൗട്ട് പഞ്ചാബിനെ സമ്മർദ്ദത്തിലാക്കിയിരുന്നു മത്സരശേഷം ശ്രേയസ് ശശാങ്കിനോട് ദേഷ്യപ്പെടുന്നതും ആരാധകര്‍ കണ്ടു.

ചണ്ഡീഗഡ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സ് ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ ശ്രേയസ് അയ്യരായിരുന്നു. മുംബൈ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി 41 പന്തില്‍ 87 റണ്‍സെടുത്ത ശ്രേയസിന്‍റെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ പഞ്ചാബ് വിജയത്തിലേക്ക് നീങ്ങുമ്പോള്‍ ശശാങ്ക് സിംഗ് റണ്ണൗട്ടായി പുറത്തായത് മത്സരത്തില്‍ പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

മത്സരത്തില്‍ പഞ്ചാബ് 16.4 ഓവറില്‍ 169 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ശശാങ്ക് മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് അതിവേഗ സിംഗിളിന് ശ്രമിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത്. ശശാങ്ക് ഡൈവ് ചെയ്തിരുന്നെങ്കിലോ ഓട്ടത്തിന് അല്‍പം വേഗം കൂട്ടിയിരുന്നെങ്കിലോ ക്രീസിലെത്താമായിരുന്നു. എന്നാല്‍ ശശാങ്ക് വളരെ അലസമായി ഓടി റണ്ണൗട്ടായത് ശ്രേയസിനെ ചൊടിപ്പിച്ചു. അതിവേഗം ഓടിയെടുക്കേണ്ട സിംഗിളായിട്ടും കളിയുടെ നിര്‍ണായകഘട്ടത്തില്‍ ശശാങ്ക് അലസത കാണിച്ച് നിരുത്തരവാദപരമായി പുറത്തായതിന്‍റെ രോഷം മുഴുവന്‍ മത്സരത്തിനൊടുവില്‍ ശ്രേയസ് പുറത്തെടുക്കുകയും ചെയ്തിരുന്നു.

 

മത്സരത്തിനൊടുവില്‍ കളിക്കാര്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ സഹതാരങ്ങളെയും മുംബൈ താരങ്ങളെയുമെല്ലാം ശ്രേയസ് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഇതിനിടെ കൈ കൊടുക്കാനായി അടുത്തെത്തിയ ശശാങ്കിനോട് നിന്നെ എന്‍റെ കണ്‍മുന്നില്‍ കണ്ടുപോകരുതെന്ന് പറഞ്ഞ് ശ്രേയസ് അവഗണിക്കുകയായിരുന്നു. ശശാങ്കിന് കൈ കൊടുക്കാനും ശ്രേയസ് തയാറായില്ല. ക്യാപ്റ്റന്‍റെ അവഗണനയില്‍ ശശാങ്ക് തലകുനിച്ച് നടന്നുപോവുന്ന ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു.

 

എന്നാല്‍ അന്ന് ശ്രേയസ് രണ്ട് അടി തന്നാലും താന്‍ അതിന് അര്‍ഹനായിരുന്നുവെന്ന് തുറന്നു പറയുകയാണ് ശശാങ്ക് ഇപ്പോള്‍. ശ്രേയസിന്‍റെ അവഗണന ഞാന്‍ അര്‍ഹിച്ചിരുന്നു. എന്തിന് രണ്ടെണ്ണം പൊട്ടിച്ചാലും ഞാന്‍ അത് കൊള്ളേണ്ടവനായിരുന്നു. എന്‍റെ പിതാവ് പോലും ആ സംഭവത്തിനുശേഷം ഫൈനല്‍ വരെ എന്നോട് മിണ്ടിയിട്ടില്ല. കാരണം, ഞാന്‍ വളരെ അലസമായി ബീച്ചിലോ ഉദ്യാനത്തിലോ ഒക്കെ ഓടുന്നപോലെയാണ് ആ റണ്ണിനായി ഓടിയത്. കളിയിലെ നിര്‍ണായക സമയമായിരുന്നു അത്.

നിന്നില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ലെന്ന് ശ്രേയസ് എന്നോട് പറഞ്ഞു. പക്ഷെ പിന്നീട് ശ്രേയസ് എന്നെ അത്താഴത്തിനൊക്കെ കൂടെ കൊണ്ടുപോയി-ശശാങ്ക് സിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഫൈനലില്‍ പഞ്ചാബ് ആറ് റണ്‍സിന് തോറ്റെങ്കിലും ജോഷ് ഹേസല്‍വുഡിനെതിരെ അവസാന ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തി 22 റണ്‍സെടുത്ത ശശാങ്ക് 31 പന്തില്‍ 60 റണ്‍സുമായി പഞ്ചാബിന്‍റെ ടോപ് സ്കോറായിരുന്നു. ശശാങ്കിന്‍റെ പോരാട്ടവീര്യത്തെ ആര്‍സിബ താരങ്ങള്‍ പോലും പുകഴ്ത്തുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര