വിരാട് കോലിയെ ഒന്നാം റാങ്കുകാരനാക്കിയപ്പോള്‍ പിഴച്ചു, ഒടുവില്‍ തെറ്റ് തിരിച്ചറിഞ്ഞ് 'തിരുത്തുമായി' ഐസിസി

Published : Jan 16, 2026, 07:05 AM IST
virat kohli

Synopsis

റാങ്കിംഗ് പ്രഖ്യാപിക്കുമ്പോള്‍ അതിന്‍റെ കൂടെ എത്രദിവസം ഒന്നാം റാങ്കില്‍ തുടര്‍ന്നു എന്നു കൂടി ഐസിസി വ്യക്തമാക്കാറുണ്ട്.

ദുബായ്: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ രോഹിത് ശര്‍മയെ പിന്തള്ളി വിരാട് കോലി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതിന് പിന്നാലെ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോള്‍ പറ്റിയ പിഴവ് തിരുത്തി ഐസിസി. റാങ്കിംഗ് പ്രഖ്യാപിക്കുമ്പോള്‍ അതിന്‍റെ കൂടെ എത്രദിവസം ഒന്നാം റാങ്കില്‍ തുടര്‍ന്നു എന്നു കൂടി ഐസിസി വ്യക്തമാക്കാറുണ്ട്. വിരാട് കോലിയെ ഒന്നാം സ്ഥാനക്കാരനായി പ്രഖ്യാപിച്ചപ്പോള്‍ 847 ദിവസം ഒന്നാം സ്ഥാനത്ത് തുടര്‍ന്നു എന്നായിരുന്നു ഐസിസി വ്യക്തമാക്കിയിരുന്നത്. ഇതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോലി 1547 ദിവസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ആരാധകര്‍ ഈ പിഴവ് ചൂണ്ടിക്കാട്ടിയതോടെയാണ് ഐസിസി തെറ്റ് തിരുത്തിയത്. ഇതോടെ ഐസിസി ഏകദിന റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന ബാറ്റര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ കോലി. വിവിയൻ റിച്ചാര്‍ഡ്സ്(2306 ദിവസം), ബ്രയാന്‍ ലാറ(2079 ദിവസം) എന്നിവരാണ് കോലിക്ക് മുന്നിലുള്ളവര്‍.

2013ലാണ് വിരാട് കോലി ആദ്യമായി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അതിനുശേഷം 10 തവണ കൂടി പലവട്ടമായി കോലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമീപകാലത്ത് മോശം ഫോമിലായിരുന്ന കോലി ഇതിന് മുമ്പ് 2021ലായിരുന്നു ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ പൂജ്യത്തിന് പുറത്തായ വിരാട് കോലി മൂന്നാം ഏകദിനത്തില്‍ പുറത്താകാതെ 74 റണ്‍സും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ സെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും നേടിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 93 റണ്‍സെടുത്തതോടെയാണ് കോലി ഏകദിന റാങ്കിംഗില്‍ രോഹിത് ശര്‍മയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച 37കാരനായ കോലി ഏകദിനങ്ങളില്‍ മാത്രമാണ് നിലവില്‍ ഇന്ത്യക്കായി കളിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റിട്ടയേര്‍ഡ് ഔട്ടാക്കി നാണംകെടുത്തിയ കോച്ചിന് ഹര്‍ലീന്‍റെ മാസ് മറുപടി, മുംബൈയെ മലർത്തിയടിച്ച യുപിക്ക് ആദ്യ ജയം
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ മാറ്റത്തിന് സാധ്യത, പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് ലോകകപ്പും നഷ്ടമായേക്കും