വനിതാ ഏകദിന ലോകകപ്പില്‍ പുതിയ ചരിത്രമെഴുതാന്‍ ഐസിസി, എല്ലാ മത്സരങ്ങളും നിയന്ത്രിക്കുക വനിതകള്‍

Published : Sep 11, 2025, 03:46 PM ISTUpdated : Sep 11, 2025, 04:00 PM IST
Umpire Eloise Sheridan and Umpire Claire Polosak

Synopsis

ഈ മാസം അവസാനം തുടങ്ങുന്ന വനിതാ ഏകദിന ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും നിയന്ത്രിക്കുന്നത് വനിതാ ഒഫീഷ്യൽസായിരിക്കും. 14 അമ്പയർമാരും നാല് മാച്ച് റഫറിമാരും ഉൾപ്പെടുന്ന വനിതാ ടീമാണ് ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുക.

ദുബായ്: ഈ മാസം അവസാനം തുടങ്ങുന്ന വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രപരമായ തീരുമാനവുമായി ഐസിസി. വനിതാ ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമായി ഇത്തവണ എല്ലാ മത്സരങ്ങളും നിയന്ത്രിക്കുക വനിതാ ഒഫീഷ്യല്‍സാവുമെന്ന് ഐസിസി അറിയിച്ചു. വനിതാ ഏകദിന ലോകകപ്പിലെ ഫീല്‍ഡ് അമ്പയര്‍മാരും മാച്ച് റഫറിമാരും വനിതകളായിരിക്കും. ബര്‍മിംഗ്ഹാമില്‍ നടന്ന 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും കഴിഞ്ഞ രണ്ട് ടി20 ലോകകപ്പിലും മുമ്പ് വനിതാ ഒഫീഷ്യല്‍സ് കളി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഏകദിന ലോകകപ്പില്‍ ആദ്യമായാണ് മുഴുവന്‍ ഒഫീഷ്യലുകളും വനിതകളാകുന്നത്. ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാനായി തെരഞ്ഞെടുത്ത 14 അമ്പയര്‍മാരും നാല് മാച്ച് റഫറിമാരും വനിതകളാണ്.

പരിചയസമ്പന്നരും പുതുമുഖങ്ങളും ലിസ്റ്റില്‍

ക്ലെയർ പൊളോസാക്ക്, ജാക്വലിൻ വില്യംസ്, സ്യൂ റെഡ്ഫെർൺ, ലോറൻ ഏജൻബാഗ്, കിം കോട്ടൺ എന്നീ പരിചയസമ്പന്നർ ഇത്തവണയും അമ്പയര്‍മാരായി ലോകകപ്പിനുണ്ട്. റഫറി പാനലില്‍ പരിചയസമ്പന്നർക്കും പുതുമുഖങ്ങ‌ൾക്കും അവസരം നല്‍കിയിട്ടുണ്ട്. ട്രൂഡി ആൻഡേഴ്‌സൺ, ഷാൻഡ്രെ ഫ്രിറ്റ്‌സ്, ജി.എസ്. ലക്ഷ്മി, മിഷേൽ പെരേര എന്നിവരാണ് മാച്ച് റഫറി പാനലിലുള്ളത്.

വനിതാ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണിതെന്ന് ഐസിസി ചെയര്‍മാന്‍ ജയ് ഷാ പറഞ്ഞു. ലിംഗസമത്വം ഉറപ്പാക്കാനുള്ള ഐസിസിയുടെ പ്രതിബദ്ധദതയുടെ പ്രതിഫലനമാണിതെന്നും ജയ് ഷാ വ്യക്തമാക്കി.

ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന വനിതാ അമ്പയര്‍മാര്‍

 ലോറൻ ഏജൻബാഗ് കാന്‍ഡേസ് ലാ ബോര്‍ഡെ കിം കോട്ടൺ സാറാ ദംബനേവന ഷതിര ജാക്കീർ ജെസി കെറിൻ ക്ലസ്റ്റെ ജനനി എൻ നിമാലി പെരേര ക്ലെയർ പോളോസാക്ക് വൃന്ദാ രതി സ്യൂ റെഡ്ഫെർൺ എലോയിസ് ഷെറിഡൻ ഗായത്രി വേണുഗോപാലൻ ജാക്വലിൻ വില്യംസ് രചയിതാവിനെക്കുറിച്ച്

മാച്ച് റഫറിമാര്‍

ട്രൂഡി ആൻഡേഴ്സൺ ഷാൻഡ്രെ ഫ്രിറ്റ്സ് ജി എസ് ലക്ഷ്മി മിഷേൽ പെരേര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ 2-3 വര്‍ഷം എനിക്കിങ്ങനെ കളിക്കാന്‍ സാധിച്ചില്ല'; വിശദീകരിച്ച് വിരാട് കോലി
രോഹിത്-കോലി ഷോയ്ക്ക് തല്‍ക്കാലം ഇടവേള; ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്, ശേഷം പുതുവര്‍ഷത്തില്‍ കിവീസിനെതിരെ