എക്കാലത്തെയും മികച്ച നായകനെ തെരഞ്ഞെടുത്ത് രാഹുൽ ദ്രാവിഡ്, കോലിയെയും സ്മിത്തിനെയും മറികടന്ന് എം എസ് ധോണി

Published : Sep 12, 2026, 01:21 PM IST
rahul dravid

Synopsis

വ്യത്യസ്ത ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ സ്റ്റീവ് സ്മിത്ത്, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ എന്നിവരെ മറികടന്ന് വിരാട് കോലി മുന്നേറി.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ലോകത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഇന്ത്യൻ മുൻ പരിശീലകനും ഇതിഹാസ താരവുമായ രാഹുൽ ദ്രാവിഡ്. ക്രിക്ഇൻഫോ സംഘടിപ്പിച്ച 'വിന്നർ സ്റ്റേയ്സ് ഓൺ' ഗെയിമിലാണ് ദ്രാവിഡ് തന്‍റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഓസ്ട്രേലിയൻ നായകൻമാരെയും വിരാട് കോലിയെയും പാക് ഇതിഹാസം ഇമ്രാൻ ഖാനെയും മറികടന്ന് എം.എസ്. ധോണിയാണ് ദ്രാവിഡിന്‍റെ പട്ടികയിൽ ഒന്നാമതെത്തിയത്.

വ്യത്യസ്ത ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ സ്റ്റീവ് സ്മിത്ത്, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ എന്നിവരെ മറികടന്ന് വിരാട് കോലി മുന്നേറിയെങ്കിലും തൊട്ടടുത്ത റൗണ്ടിൽ ദ്രാവിഡ് കോഹ്‌ലിക്ക് മുകളിൽ പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇമ്രാൻ ഖാനെ തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയിൽ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യൻ ക്യാപ്റ്റനാണ് കോലിയെങ്കിലും, 1992-ൽ പാകിസ്ഥാന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായക മികവാണ് ഇമ്രാൻ ഖാനെ തിരഞ്ഞെടുക്കാൻ ദ്രാവിഡിനെ പ്രേരിപ്പിച്ചത്. 213 മത്സരങ്ങളിൽ നിന്ന് 135 വിജയങ്ങളാണ് കോലിയുടെ അക്കൗണ്ടിലുള്ളതെങ്കിൽ, 187 മത്സരങ്ങളിൽ 89 വിജയങ്ങളാണ് ഇമ്രാൻ നേടിയത്.

എന്നാൽ ഇമ്രാൻ ഖാന്‍റെ മേൽക്കോയ്മ അടുത്ത റൗണ്ടിൽ അവസാനിച്ചു. ഇമ്രാൻ ഖാനെ മറികടന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ എം.എസ്. ധോണിയെ ദ്രാവിഡ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് ഇൻഡീസിന് ആദ്യ രണ്ട് ലോകകപ്പുകൾ സമ്മാനിച്ച ക്ലൈവ് ലിയോയിഡും ധോണിയും തമ്മിലായിരുന്നു അവസാന പോരാട്ടം. എന്നാൽ ക്ലൈവ് ലിയോയിഡിനേക്കാൾ ദ്രാവിഡ് വോട്ട് ചെയ്തത് എം.എസ്. ധോണിക്കാണ്.

ഇന്ത്യയ്ക്ക് മൂന്ന് ഐസിസി വൈറ്റ് ബോൾ കിരീടങ്ങൾ സമ്മാനിച്ച (2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി) ഒരേയൊരു ക്യാപ്റ്റനാണ് ധോണി. 332 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 178 വിജയങ്ങൾ നേടിയ ധോണി, ഇന്ത്യയെ ആദ്യമായി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിക്കുകയും ചെയ്തിരുന്നു. ആദ്യ റൗണ്ടുകളില്‍ ബെൻ സ്റ്റോക്സ്, കെയിൻ വില്യംസൺ, പാറ്റ് കമ്മിൻസ് എന്നിവരെ മറികടന്ന സ്റ്റീവ് സ്മിത്തിനെക്കാൾ റിക്കി പോണ്ടിംഗിനെയും, പോണ്ടിംഗിനേക്കാൾ സ്റ്റീവ് വോയെയുമാണ് ദ്രാവിഡ് മികച്ച ക്യാപ്റ്റൻമാരായി തിരഞ്ഞെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വൈഭവിനെ പോലെ ഒരു മികച്ച ബാറ്ററെയെങ്കിലും വളർത്തിയെടുക്കാൻ സാധിച്ചോ?', വിമര്‍ശനവുമായി പാക് ഇതിഹാസം
'സച്ചിന് അനുകൂലമായി ഡിആർഎസിൽ കൃത്രിമം കാണിച്ചു', പഴയ വാദത്തിൽ ഉറച്ച് സയീദ് അജ്മൽ; വായടപ്പിച്ച് ആരാധകർ