എമേര്‍ജിംഗ് ഏഷ്യാ കപ്പ്: പാകിസ്ഥാന്‍ എയ്‌ക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എയ്ക്ക് തകര്‍ച്ച

Published : Jul 23, 2023, 08:20 PM ISTUpdated : Jul 23, 2023, 08:22 PM IST
എമേര്‍ജിംഗ് ഏഷ്യാ കപ്പ്: പാകിസ്ഥാന്‍ എയ്‌ക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എയ്ക്ക് തകര്‍ച്ച

Synopsis

മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സായ് സുദര്‍ശന്‍ (29) - അഭിഷേക് ശര്‍മ (61) സഖ്യം 64 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സായിയെ പുറത്താക്കി അര്‍ഷദ് ഇഖ്ബാല്‍ പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി.

കൊളംബൊ: എമേര്‍ജിംഗ് ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ എയ്‌ക്കെതിരെ 353 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എ പതറുന്നു. കൊളംബൊ, പ്രേമദാസ സ്്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 27 ഓവറില്‍ അഞ്ചിന് 171 എന്ന നിലയിലാണ് ഇന്ത്യ. റിയാന്‍ പരാഗ് (6), ദ്രുവ് ജുറല്‍ (7) എന്നിവരാണ് ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് തയ്യബ് താഹാറിന്റെ (108) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തിയത്. ഓപ്പണര്‍മാരായ സഹിബ്സാദ ഫര്‍ഹാന്‍ (65), സയിം അയൂബ് (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. റിയാന്‍ പരാഗ്, രാജ്വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതമെടുത്തു.

മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സായ് സുദര്‍ശന്‍ (29) - അഭിഷേക് ശര്‍മ (61) സഖ്യം 64 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സായിയെ പുറത്താക്കി അര്‍ഷദ് ഇഖ്ബാല്‍ പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ നികിന്‍ ജോസിന് (11) തിളങ്ങാനായില്ല. നിഷാന്ത് സിന്ധുവിനും (10) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. യഷ് ദുള്‍ ആവട്ടെ റണ്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ മുബഷിര്‍ ഖാന് വിക്കറ്റ് നല്‍കി.

പാകിസ്ഥാന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അയൂബ് - ഫര്‍ഹാന്‍ സഖ്യ 121 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അയൂബിനെ പുറത്താക്കി സ്പിന്നര്‍ മാനവ് സുതര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങുന്നത്. ഏഴ് ഫോറും രണ്ട് സിക്സും താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. 

പിന്നാലെ സഹഓപ്പണര്‍ ഫര്‍ഹാന്‍ റണ്ണൗട്ടായി. 62 പന്തുകള്‍ നേരിട്ട താരം നാല് വീതം ഫോറും സിക്സും നേടിയിരുന്നു. തുടര്‍ന്ന് ഒമൈര്‍ യൂസുഫ് (35) തയ്യബ് സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരട്ട പ്രഹരമേല്‍പ്പിച്ച പരാഗ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. യൂസുഫിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കിയ പരാഗ്, തൊട്ടടുത്ത പന്തില്‍ ക്വാസിം അക്രത്തേയും (0) മടക്കി. ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസിനെ (2) നിശാന്ത് സിന്ധുവും മടക്കിയതോടെ പാകിസ്ഥാന്‍ അഞ്ചിന് 187 എന്ന നിലയിലായി. 

തുടര്‍ന്നാണ് പാകിസ്ഥാന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. മുബഷിര്‍ ഖാന്‍ (35)  തയ്യബ് സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും 126 റണ്‍സാണ് അടിച്ചെടുത്തത്. തയ്യബാണ് നേതൃത്വം കൊടുത്തത്. ഇതിനിടെ താരം സെഞ്ചുറിയും പൂര്‍ത്തിയാക്കി. 71 പന്തുകളില്‍ നിന്നാണ് താരം 108 റണ്‍സ് അടിച്ചെടുത്തത്. രാജ്വര്‍ധന്‍ ഹങ്കര്‍ഗേക്കറുടെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച്. 

47-ാം ഓവറില്‍ മുബഷിര്‍ ഖാന്‍ പുറത്തായി. ഹങ്കര്‍ഗേക്കറുടെ രണ്ടാം വിക്കറ്റായിരുന്നു അത്. മെഹ്റാന്‍ മുംതാസിനെ (13) ഹര്‍ഷിത് റാണയും പറഞ്ഞയച്ചതോടെ പാകിസ്ഥാന്‍ എട്ടിന് 332 എന്ന നിലയിലായി. മുഹമ്മദ് വസിം (17), സുഫിയാന്‍ മുഖീം (4) പുറത്താവാതെ നിന്നു.

ലോകകപ്പില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍; ഇടം നേടാന്‍ സഞ്ജു സാംസണ് കനത്ത വെല്ലുവിളികള്‍

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്