ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ശേഷം പരിശീലക സ്ഥാനം ഒഴിയും, ബിസിസിഐയെ സമീപിച്ച് ഗംഭീറിന്‍റെ വിശ്വസ്തൻ

Published : Jul 14, 2026, 04:35 PM ISTUpdated : Jul 14, 2026, 04:38 PM IST
Gautam Gambhir Coach

Synopsis

ബിസിസിഐയുമായുള്ള ഭിന്നതയോ ജോലിയിലെ അതൃപ്തിയോ അല്ല ഈ തീരുമാനത്തിന് പിന്നിലെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് ടെൻ ഡോഷെറ്റെയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര പൂര്‍ത്തിയായ ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സഹപരിശീലക സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് റയാൻ ടെൻ ഡോഷെറ്റെ. മുഖ്യപരിശീലകനായ ഗൗതം ഗംഭീറിന്‍റെ വലം കൈയാണ് ഡോഷെറ്റെ. ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ ടി20 പരമ്പരയിലെ തോല്‍വികളെ തുടര്‍ന്ന് ഇന്ത്യൻ ടീം പരിശീലകനായ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡോഷെറ്റെ ബിസിസിഐയെ രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. ഗംഭീറിന്‍റെ കൂടി അനുമതി ലഭിച്ചാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ ഡോഷെറ്റെ സ്ഥാനമൊഴിയുമെന്നാണ് കരുതുന്നത്. ജൂലൈ 19-ന് ലോർഡ്സിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം.

ബിസിസിഐയുമായുള്ള ഭിന്നതയോ ജോലിയിലെ അതൃപ്തിയോ അല്ല ഈ തീരുമാനത്തിന് പിന്നിലെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് ടെൻ ഡോഷെറ്റെയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അതിനാൽ തന്നെ ഇരുപക്ഷവും തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാകും വേർപിരിയുക. ലണ്ടൻ ആസ്ഥാനമായി ജോലി ചെയ്യുന്ന ഭാര്യയെയും വളർന്നു വരുന്ന തന്‍റെ മൂന്ന് ആൺമക്കളെയും പരിചരിക്കാൻ കൂടുതൽ സമയം വേണമെന്നതാണ് മുൻ ഡച്ച് താരം കൂടിയായ ടെൻ ഡോഷെറ്റെയുടെ ആവശ്യം. ഇന്ത്യൻ ടീമിന്‍റെ കോച്ചിംഗ് പദവി വലിയ രീതിയിലുള്ള യാത്രകളും തിരക്കുകളും ആവശ്യപ്പെടുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്ന, അധികം യാത്രകൾ ആവശ്യമില്ലാത്ത മറ്റേതെങ്കിലും പദവിയിലേക്ക് മാറാനാണ് അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നത്.

രണ്ട് വർഷം മുമ്പാണ് ടെൻ ഡോഷെറ്റെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിന്‍റെ ഭാഗമാകുന്നത്. ബിസിസിഐയുമായുള്ള ഡോഷെറ്റെുടെ കരാർ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇന്ത്യൻ ടീം നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന സാഹചര്യത്തിൽ, ലോർഡ്സ് ഏകദിനത്തിന് ശേഷം തന്നെ ഔദ്യോഗികമായി റിലീസ് ചെയ്യണമെന്നാണ് അദ്ദേഹം ബോർഡിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഗംഭീറിന്റെയും ബിസിസിഐയുടെയും ഔദ്യോഗിക പ്രതികരണം വന്നാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, രോഹിത്തും കോലിയും ബുംറയും തിരിച്ചെത്തി, ഇഷാന്‍ കിഷന് ഇടമില്ല
രോ-കോ ഇന്ന് വീണ്ടും വേട്ടക്കിറങ്ങുന്നു, കൂടെ ഗില്ലും ബുമ്രയും