അയര്‍ലന്‍ഡിനെതിരായ ആവേശ ജയത്തിനിടയിലും ഇന്ത്യക്ക് നാണക്കേടായി ഒരു റെക്കോര്‍ഡ്

Published : Jun 29, 2022, 08:11 PM IST
അയര്‍ലന്‍ഡിനെതിരായ ആവേശ ജയത്തിനിടയിലും ഇന്ത്യക്ക് നാണക്കേടായി ഒരു റെക്കോര്‍ഡ്

Synopsis

ഇഷാന്‍ കിഷനെ തുടക്കത്തിലെ നഷ്ടമായശേഷം രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 176 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇരുവരും പുറത്തായതിന് പിന്നാലെ ഇന്ത്യയെ കാത്തിരുന്നത് ബാറ്റിംഗ് തകര്‍ച്ചയായിരുന്നു.

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാലു റണ്‍സിന്‍റെ ആവേശജയം സ്വന്തമാക്കി പരമ്പര തൂത്തുവാരിയെങ്കിലും ഇന്ത്യക്ക് നാണക്കേടായി ഒരു റെക്കോര്‍ഡ്. ആദ്യം ബാറ്റ് ചെയ്ത് 225 റണ്‍സടിച്ച ഇന്ത്യക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയ അയര്‍ലന്‍ഡ് 20 ഓവറില്‍ 221 റണ്‍സടിച്ചിരുന്നു. ദീപക് ഹൂഡയുടെ സെഞ്ചുറിയുടെയും സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഇന്ത്യ 225 റണ്‍സടിച്ചത്.

ഇഷാന്‍ കിഷനെ തുടക്കത്തിലെ നഷ്ടമായശേഷം രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 176 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇരുവരും പുറത്തായതിന് പിന്നാലെ ഇന്ത്യയെ കാത്തിരുന്നത് ബാറ്റിംഗ് തകര്‍ച്ചയായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയൊഴികെയുള്ളവരാരും അവസാന നാലോവറില്‍ ക്രീസില്‍ പിടിച്ചു നില്‍ക്കാതിരുന്നതോടെ അവസാന മൂന്നോവറില്‍ 24 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്.

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്; ഇന്ത്യയെ നയിക്കാന്‍ രോഹിത് ഇല്ല, പകരം നായകനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഇന്നിംഗ്സില്‍ ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. ഇതാദ്യമായാണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മൂന്ന് ബാറ്റര്‍മാര്‍ ഗോള്‍ഡന്‍ ഡക്കാവുന്നത്. ടി20 ക്രിക്കറ്റില്‍ 200 റണ്‍സിലേറെ നേടിയ ടീമിലെ മൂന്ന് പേര്‍ ഗോള്‍ഡന്‍ ഡക്കാവുന്നതും ഇതാദ്യമായാണ്.

'എന്നേക്കാളും നന്നായി നീ ബാറ്റ് ചെയ്തു'; സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി ദീപക് ഹൂഡ

എന്നാല്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡ ഡക്കായതിന്‍രെ റെക്കോര്‍ഡ് ഇന്ത്യക്കല്ല. അത് ന്യൂസിലന്‍ഡിന്‍റെ പേരിലാമ്. 2019ല്‍ല്‍ ശ്രീലങ്കക്കെതിരായ ടി20 മത്സരത്തില്‍ കിവീസ് ടീമിലെ നാലു പേര്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ