IND vs SL : രോഹിത് നിരാശപ്പെടുത്തി, വിരാട് കോലി ക്രീസില്‍;  ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

Published : Mar 04, 2022, 12:00 PM IST
IND vs SL : രോഹിത് നിരാശപ്പെടുത്തി, വിരാട് കോലി ക്രീസില്‍;  ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

Synopsis

 100-ാം ടെസ്റ്റ് കളിക്കുന്ന വിരാട് കോലി, മൂന്നാമനായി ക്രീസിലെത്തിയ ഹനുമ വിഹാരി (30) എന്നിവരാണ് ക്രീസില്‍. ടെസ്റ്റില്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച് രോഹിത് ശര്‍മ (29), മായങ്ക് അഗര്‍വാള്‍ (33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബേദപ്പെട്ട തുടക്കം. മൊഹാലിയില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തിട്ടുണ്ട്. 100-ാം ടെസ്റ്റ് കളിക്കുന്ന വിരാട് കോലി, മൂന്നാമനായി ക്രീസിലെത്തിയ ഹനുമ വിഹാരി (30) എന്നിവരാണ് ക്രീസില്‍. ടെസ്റ്റില്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച് രോഹിത് ശര്‍മ (29), മായങ്ക് അഗര്‍വാള്‍ (33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ലാഹിരു കുമാര, ലസിത് എംബുല്‍ഡെനിയ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. 

അനാവശ്യം രോഹിത്തിന്റെ ഷോട്ട്

ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റില്‍ തന്നെ രോഹിത് ശര്‍മ നിരാശപ്പെടുത്തി. മികച്ച തുടക്കമാണ് രോഹിത്തിന് ലഭിച്ചത്. ആറ് ബൗണ്ടറികള്‍ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ കുമാരയുടെ ബൗണ്‍സല്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ലെഗില്‍ സുരംഗ ല്കമലിന് ക്യാച്ച്. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്കിനൊപ്പം 52 രോഹിത് കൂട്ടിച്ചേര്‍ത്തത്. അധികം വൈകാതെ മായങ്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എംബുല്‍ഡെനിയയാണ് താരത്തെ പുറത്താക്കിയത്. പൂജാരയ്ക്ക് പകരം മൂന്നാം നമ്പര്‍ സ്വന്തമാക്കിയ വിഹാരി ഇതുവരെ മൂന്ന് ബൗണ്ടറികള്‍ കണ്ടെത്തി. കോലിയുടെ അക്കൗണ്ടില്‍ ഒരു ഫോറുണ്ട്.

മൂന്ന് സ്പിന്നര്‍മാര്‍

മൊഹാലിയിലെ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവാരണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരും ടീമിലെത്തി. മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ പൂജാരയ്ക്ക് പകരം മൂന്നാം നമ്പറില്‍ ഹനുമ വിഹാരിയെത്തി. അജിന്‍ക്യ രഹാനെയുടെ സ്ഥാത്ത് ശ്രേയസ് അയ്യര്‍ തിരിച്ചെത്തി. രോഹിത്, കോലി എന്നിവരെ കൂടാതെ മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത് എന്നിവരാണ് ടീമിലെ ബാറ്റര്‍മാര്‍.

ടീമുകള്‍

ടീം ഇന്ത്യ: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ജയന്ത് യാദവ്.

ശ്രീലങ്ക: ദിമുത് കരുണാരത്‌നെ, ലാഹിരു തിരിമാനെ, പതും നിസ്സംഗ, ചരിത് അസലങ്ക, എയഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്‌വെല്ല, സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ഡെനിയ, ലാഹിരു കുമാര.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍
ചെന്നൈ 'യങ്ങാണ്', ഈ സാല കപ്പുമെടുക്കാൻ ബെംഗളൂരു; പേപ്പറില്‍ കരുത്തർ ആരാണ്?