പരമ്പര പിടിക്കാന്‍ ഇന്ത്യ, ചരിത്രം തിരുത്താന്‍ കിവീസ്, ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഇന്ന് ജീവന്‍മരണപ്പോരാട്ടം

Published : Jan 18, 2026, 08:51 AM IST
India vs New Zealand Rajkot ODI

Synopsis

ഇന്നേവരെ സ്വന്തം കാണികൾക്ക് മുന്നിൽ കിവീസിനെതിരെ ഏകദിന പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ഇന്ത്യ.

ഇന്‍ഡോര്‍: ഇന്ത്യ-ന്യൂസിലൻഡ് നിർണായക മൂന്നാം ഏകദിനം ഇന്ന്. ഇൻഡോറിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ടി20 ലോകകപ്പിന് മുൻപുള്ള അവസാന ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും ന്യൂസിലൻഡും ഇൻഡോറിൽ നേർക്കുനേർ ഇറങ്ങുമ്പോള്‍ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് ന്യൂസിലൻ‍ഡിന് മുന്നിലുള്ളത്. 2024ല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി കിവീസ് ചരിത്രം തിരുത്തിയിരുന്നു.

ഇന്നേവരെ സ്വന്തം കാണികൾക്ക് മുന്നിൽ കിവീസിനെതിരെ ഏകദിന പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതുവരെ കളിച്ച പതിനാറ് ഏകദിന പരമ്പരയിലും ജയം ഇന്ത്യക്കൊപ്പം. വഡോദരയിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചപ്പോൾ, രാജ്കോട്ടിൽ ഏഴ് വിക്കറ്റ് ജയത്തോടെ ന്യൂസിലൻഡിന്‍റെ മറുപടി.

ഇൻഡോറിൽ പരമ്പര പിടിക്കാൻ ഇറങ്ങുമ്പോൾ ആയുഷ് ബദോണിക്ക് ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കിട്ടിയേക്കും. പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരം രണ്ടാം മത്സരത്തിൽ കളിച്ച നീതീഷ് കുമാർ റെഡ്ഡിക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിരുന്നില്ല. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല.

ഗില്ലിനൊപ്പം രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർകൂടി ചേരുമ്പോൾ ബാറ്റിംഗ് നിര ശക്തം. ബൗളിംഗ് നിരയിൽ പരീക്ഷണത്തിന് സാധ്യതയില്ല. പോയവർഷം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ്. ഉഗ്രൻ ഫോമിലുളള ഡാരിൽ മിച്ചലിന്‍റെ ബാറ്റിലേക്കാണ് കിവീസ് ഉറ്റുനോക്കുന്നത്.

ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ പ്രകടനവും നിർണായകവും. കെയ്ൽ ജെയ്മിസൺ നയിക്കുന്ന ബൗളിംഗ് നിര ഇന്ത്യൻ ബാറ്റർമാരെ നിയന്ത്രിക്കതിനെ ആശ്രയിച്ചാവും മത്സരത്തിന്‍റെ ഗതി. ബാറ്റർമാരെ കൈയയച്ച് സഹായിക്കുന്നതാണ് ഇൻഡോറിലെ വിക്കറ്റ്. ഇന്നും റൺമഴയാണ് ഇന്‍ഡോറില്‍ പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അങ്ങനെ അതും സംഭവിച്ചു! ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ 232 വർഷത്തെ റെക്കോര്‍ഡ് തിരുത്തി പാകിസ്ഥാനിലെ ടീം, പ്രതിരോധിച്ചത് 40 റൺസ് !
സിദ്ധരാമയ്യ യെസ് മൂളി, ആര്‍സിബി ആരാധകര്‍ക്ക് ആഘോഷിക്കാനിനിയെന്ത് വേണം, ഹോം ഗ്രൗണ്ട് ചിന്നസ്വാമി തന്നെ!