രാഹുലും ജയ്സ്വാളും മടങ്ങി, കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

Published : Aug 23, 2026, 12:15 PM IST
Yashasvi Jaiswal

Synopsis

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി രാഹുലും ജയ്സ്വാളും ചേ‍ര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 37 റണ്‍സെടുത്തു.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്. 13 റണ്‍സുമായി ദേവ്ദത്ത് പടിക്കലും 11 റണ്‍സുമായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ക്രീസില്‍. 45 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും 18 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.അസിത് ഫെര്‍ണാണ്ടോയും ലഹിരു കുമാരയുമാണ് ലങ്കക്കായി വിക്കറ്റെടുത്തത്.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി രാഹുലും ജയ്സ്വാളും ചേ‍ര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 37 റണ്‍സെടുത്തു. 18 റണ്‍സെടുത്ത രാഹുലിനെ മടക്കിയ ലഹിരു കുമാരയാണ് ലങ്കക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തകര്‍ത്തടിച്ച് 53 പന്തില്‍ 9 ബൗണ്ടറി സഹിതം 45 റണ്‍സെടുത്ത ജയ്സ്വാളിനെ അസിത ഫെര്‍ണാണ്ടോ പിന്നാലെ മടക്കി.

ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഓഫ് സ്പിന്നർ സാരാൻഷ് ജെയിന്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. രവീന്ദ്ര ജഡേജയാണ് സാരാൻഷിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. മധ്യനിരയിൽ ആറാം നമ്പറിൽ ധ്രുവ് ജുറെൽ സ്ഥാം നിലനിര്‍ത്തിയപ്പോള്‍ സർഫറാസ് ഖാൻ ഒരിക്കല്‍ കൂടി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

ആദ്യ ടെസ്റ്റ് തോറ്റ ശ്രീലങ്കൻ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ് പുറത്തായ ദിനേശ് ചണ്ഡിമാലിന് പകരം ആദ്യ ടെസ്റ്റില്‍ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ പാസിന്ദു സൂര്യബന്ദാര ടീമിൽ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആദ്യ ടെസ്റ്റിനുശേഷം ഒഴിവാക്കിയ നിഷാൻ മധുഷ്കക്ക് പകരം കാമിൽ മിഷാര ശ്രീലങ്കക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.

ആദ്യ ടെസ്റ്റിൽ നേടിയ 165 റൺസിന്‍റെ ആധികാരിക വിജയം നൽകുന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. 2023-ന് ശേഷം വിദേശമണ്ണിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താനും ഇന്ത്യയ്ക്ക് ഈ വിജയം അനിവാര്യമാണ്.നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ 53.33 ശതമാനം പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരമ്പര 2-0 ന് സ്വന്തമാക്കാൻ സാധിച്ചാൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വൈസ് ക്യാപ്റ്റനായുള്ള തുടക്കം പാളി വൈഭവ്; ഇഷാൻ കിഷനും നിരാശ; ദുലീപ് ട്രോഫി ക്വാർട്ടറിൽ ഈസ്റ്റ് സോണിന് തക‍ർച്ച
ആദ്യ ടെസ്റ്റിലെ നാണക്കേടിന് പലിശസഹിതം മറുപടി;രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഇന്നിങ്സിന് തകർത്ത് ഓസ്ട്രേലിയ