കാര്യവട്ടത്ത് ഇന്ന് ആവേശപ്പോരാട്ടം, പരമ്പര പിടിക്കാന്‍ ഇന്ത്യ, ജീവന്‍ നിലനിര്‍ത്താൻ ശ്രീലങ്ക, മൂന്നാം ടി20 ഇന്ന്

Published : Dec 26, 2025, 10:14 AM IST
IndiaW vs Sri Lanka W T20

Synopsis

ഫീൽഡിംഗിലെ പിഴവുകൾ മാറ്റിനിർത്തിയാൽ ഹർമൻപ്രീത് കൗറിനും സംഘത്തിനും ആശങ്കയൊന്നുമില്ല. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോമിൽ.

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. അഞ്ച് മത്സര പരമ്പരയിൽ വിശാഖപട്ടണത്ത് നടന്ന ആദ്യ രണ്ട് കളികളിലും ആധികാരിക ജയം നേടിയ ഇന്ത്യ തുട‍ർച്ചയായ മൂന്നാം ജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് കാര്യവട്ടത്ത് ഇറങ്ങുന്നത്. അതേസമയം, പരമ്പരയിൽ ജീവന്‍ നിലനിർത്താൻ ജയം അനിവാര്യമെന്ന സമ്മർദത്തിലാണ് ശ്രീലങ്ക.

ഫീൽഡിംഗിലെ പിഴവുകൾ മാറ്റിനിർത്തിയാൽ ഹർമൻപ്രീത് കൗറിനും സംഘത്തിനും ആശങ്കയൊന്നുമില്ല. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോമിൽ. ക്യാപ്റ്റൻ ഹർമൻപ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വർമ്മ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. മധ്യനിരയിൽ വെടിക്കെട്ട് ബാറ്റിംഗുമായി റിച്ച ഘോഷും തിളങ്ങും. നേരിയ പരിക്ക് കാരണം പരിശീലനത്തിന് ഇറങ്ങിയില്ലെങ്കിലും ജമീമ റോഡ്രിഗ്സ് ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷ. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി റിച്ച തന്നെയാകും കളത്തിലിറങ്ങുക. ഓൾറൗണ്ടർ ദീപ്തി ശർമ്മയുടെ അഭാവത്തിലും സ്നേഹ് റാണ, അരുന്ധതി റെഡ്ഡി, അമൻജോത് കൗർ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ഇന്ത്യയ്ക്ക് കരുത്തേകുന്നു.

നല്ല തുടക്കം കിട്ടുന്നുണ്ടെങ്കിലും ബാറ്റർമാർ ക്രീസിൽ ഉറയ്ക്കാത്തതാണ് ലങ്കയുടെ പ്രതിസന്ധി. ബൗളർമാർക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിട്ടില്ല. ചമരി അത്തപ്പത്തു നയിക്കുന്ന ലങ്കൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. അത്തപ്പത്തുവിനൊപ്പം ഹർഷിത സമരവിക്രമ, ഇനോക രണവീര എന്നിവരുടെ പ്രകടനമാകും ലങ്കയ്ക്ക് നിർണായകമാവുക. കാര്യവട്ടം വേദിയാവുന്ന ആദ്യ വനിതാ ടി20യാണിത്.

പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങൾക്കും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തന്നെയാണ് വേദിയാവുന്നത്. 28, 30 തീയതികളിലാണ് അവസാന രണ്ട് മത്സരങ്ങൾ.സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കായിക ലോകം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി: രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്ക്, വിരാട് കോലി ക്രീസില്‍, കേരള ടീമില്‍ ഇന്നും സഞ്ജു സാംസണില്ല
വിജയ് ഹസാരെ ട്രോഫി: സഞ്ജു സാംസണ്‍ ഇന്ന് ക്രീസില്‍, റണ്‍വേട്ട തുടരാന്‍ രോഹിത്തും കോലിയും വൈഭവും ഇന്നിറങ്ങും