പവര്‍ പ്ലേയിൽ ഗുജറാത്തിനെ പിടിച്ചുനിര്‍ത്തി മുംബൈ; വാങ്കഡെയിൽ മഴ ഭീഷണി

Published : May 06, 2025, 10:12 PM ISTUpdated : May 06, 2025, 10:18 PM IST
പവര്‍ പ്ലേയിൽ ഗുജറാത്തിനെ പിടിച്ചുനിര്‍ത്തി മുംബൈ; വാങ്കഡെയിൽ മഴ ഭീഷണി

Synopsis

5 റൺസ് എടുത്ത സായ് സുദര്‍ശന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. 

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മോശം തുടക്കം. 156 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് നേടാനെ സാധിച്ചുള്ളൂ. 5 റൺസ് നേടിയ സായ് സുദര്‍ശന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. 

ദീപക് ചഹറാണ് മുംബൈയുടെ ബൗളിംഗിന് തുടക്കമിട്ടത്. ആദ്യ ഓവറിൽ ഒരു ബൗണ്ടറി മാത്രം വഴങ്ങിയ ചഹര്‍ വെറും 6 റൺസാണ് വിട്ടുകൊടുത്തത്. തൊട്ടടുത്ത ഓവറിൽ അപകടകാരിയായ സായ് സുദര്‍ശനെ മടക്കിയയച്ച് ട്രെൻഡ് ബോൾട്ട് ഗുജറാത്തിനെ ഞെട്ടിച്ചു. ഇതോടെ ശുഭ്മാൻ ഗില്ലും ജോസ് ബട്ലറും ക്രീസിൽ ഒന്നിച്ചു. ഇരുവരും കരുതലോടെയാണ് മുംബൈ ബൗളര്‍മാര്‍ക്ക് എതിരെ ബാറ്റ്  വീശിയത്. 3 റൺസ് മാത്രമാണ് ബോൾട്ട് വിട്ടുകൊടുത്തത്. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുമ്രയെ നായകൻ ഹാര്‍ദിക് പാണ്ഡ്യ പന്തേൽപ്പിച്ചു. ഈ ഓവറിൽ വെറും 4 റൺസ് മാത്രം നേടാനെ ഗുജറാത്ത് ബാറ്റര്‍മാര്‍ക്ക് സാധിച്ചുള്ളൂ. ഇതോടെ 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് 1ന് 13 റൺസ് എന്ന നിലയിലായി.

കൃത്യമായ ലൈനിലും ലെംഗ്തിലും മുംബൈ ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ ഗുജറാത്ത് ബാറ്റര്‍മാര്‍ വിയര്‍ത്തു. നാലാം ഓവറിൽ വീണ്ടും ബോൾട്ട് എത്തി. ഒരു ബൗണ്ടറി മാത്രം വഴങ്ങിയെങ്കിലും ആകെ 9 റൺസ് മാത്രമേ ബോൾട്ട് വിട്ടുകൊടുത്തുള്ളൂ. 5-ാം ഓവറിൽ ബുമ്രയെ കരുതലോടെയാണ് ഗിൽ നേരിട്ടത്. 6 പന്തുകൾ നേരിട്ട ഗിൽ വെറും 2 റൺസ് മാത്രമാണ് ഈ ഓവറിൽ നേടിയത്. പവര്‍ പ്ലേ അവസാനിക്കുന്നതിന് മുമ്പുള്ള ഓവറിൽ  ആദ്യ പന്ത് ബട്ലര്‍ സിക്സര്‍ പറത്തിയെങ്കിലും പിന്നീട് 2 റൺസ് കൂടി നേടാനെ ഗുജറാത്തിന് സാധിച്ചുള്ളൂ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദുബായ് വേദി, വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ഫൈനല്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശപ്പോര് ഞായറാഴ്ച്ച
ഹാര്‍ദിക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി; അഭിഷേക് ശര്‍മ പിന്നിലായി