IPL 2022 : ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ട് വിക്കറ്റ് നഷ്ടം; പവര്‍ പ്ലേയില്‍ നിയന്ത്രണമേറ്റെടുത്ത് ഹൈദരാബാദ്

Published : Apr 09, 2022, 04:05 PM IST
IPL 2022 : ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ട് വിക്കറ്റ് നഷ്ടം; പവര്‍ പ്ലേയില്‍ നിയന്ത്രണമേറ്റെടുത്ത് ഹൈദരാബാദ്

Synopsis

നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. സുന്ദറിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ലോംഗ് ഓണില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. 11 പന്ത് നേരിട്ട ഉത്തപ്പയുടെ അക്കൗണ്ടില്‍ ഒരു ബൗണ്ടറിയുണ്ടായിരുന്നു.

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോശം തുടക്കം. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ടിന് 41 എന്ന നിലയിലാണ്. , മൊയീന്‍ അലി (9), അമ്പാട്ടി റായുഡു (1) എന്നിവരാണ് ക്രീസില്‍. റോബിന്‍ ഉത്തപ്പ (11), റിതുരാജ് ഗെയ്കവാദ് (16)  പുറത്തായി. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.

നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. സുന്ദറിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ലോംഗ് ഓണില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. 11 പന്ത് നേരിട്ട ഉത്തപ്പയുടെ അക്കൗണ്ടില്‍ ഒരു ബൗണ്ടറിയുണ്ടായിരുന്നു. മൂന്ന് ഫോറ് നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയ റിതുരാജിന് നടരാജന്റെ മുന്നില്‍ പിഴച്ചു. 16 റണ്‍സ് നേടിയ താരത്തെ പേസര്‍ ബൗള്‍ഡാക്കി. 

നേരത്തെ, ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ആദ്യജയം തേടിയാണ് ഇറങ്ങുന്നത്. ഇരു ടീമിലും മാറ്റങ്ങളുണ്ട്. ഹൈരാബാദ് നിരയില്‍ രണ്ട് മാറ്റമുണ്ട്. ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ ഹൈദരാബാദിനായി അരങ്ങേറി. അബ്ദു സമദ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവരാണ് പുറത്തായത്. ചെന്നൈ ഒരു മാറ്റം വരുത്തി. പ്രിട്ടോറ്യൂസിന് പകരം മഹീഷ് തീക്ഷ്ണ ടീമിലെത്തി. 

കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഹൈദരാബാദ് പത്താം സ്ഥാനത്താണ്. നിലവിലെ ചാംപ്യന്മാരായ ചെന്നൈയ്ക്ക് ആദ്യത്തെ മൂന്ന് മത്സരങ്ങളിലും തോല്‍വിയിറഞ്ഞു. ഇരുടീമുകളും 16 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12 മത്സരങ്ങളിലും ചെന്നൈക്കായിരുന്നു വിജയം. നാലെണ്ണം ഹൈദരാബാദ് സ്വന്തമാക്കി. 2018ന് ശേഷം പത്ത് തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നു. ഹൈദരാബാദിന് ജയിക്കാനായത് രണ്ടെണ്ണം മാത്രം. 

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റോബിന്‍ ഉത്തപ്പ, റിതുരാജ് ഗെയ്കവാദ്. മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മഹീഷ് തീക്ഷ്ണ, ക്രിസ് ജോര്‍ദാന്‍, മുകേഷ് ചൗധരി

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, കെയ്ന്‍ വില്യംസണ്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍, മാര്‍കോ ജാന്‍സന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍