IPL 2022: ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് 174 റണ്‍സ് വിജയലക്ഷ്യം

Published : May 04, 2022, 09:07 PM IST
 IPL 2022: ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് 174 റണ്‍സ് വിജയലക്ഷ്യം

Synopsis

ടോസിലെ നിര്‍ഭാഗ്യം ബാംഗ്ലൂരിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി തകര്‍ത്തടിക്കുകയും വിരാട് കോലി മികച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ പവര്‍ പ്ലേയില്‍ ബാംഗ്ലൂര്‍ ആറോവറില്‍ 57 റണ്‍സെടുത്തു. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ ഡൂപ്ലെസിയെ ജഡേജ പുറത്താക്കിയതോടെ ബാംഗ്ലൂരിന്‍റെ സ്കോറിംഗ് മെല്ലെയായി.

പൂനെ: ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്(RCB vs CSK) 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 27 പന്തില്‍ 42 റണ്‍സെടുത്ത മഹിപാല്‍ ലോമറോറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(22 പന്തില്‍ 38ഷ വിരാട് കോലി(30) എന്നിവരും ബാംഗ്ലൂരിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈക്കായി മഹീഷ് തീക്ഷ്ണ മൂന്ന് വിക്കറ്റെടുത്തു.

തുടക്കം കസറി

ടോസിലെ നിര്‍ഭാഗ്യം ബാംഗ്ലൂരിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി തകര്‍ത്തടിക്കുകയും വിരാട് കോലി മികച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ പവര്‍ പ്ലേയില്‍ ബാംഗ്ലൂര്‍ ആറോവറില്‍ 57 റണ്‍സെടുത്തു. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ ഡൂപ്ലെസിയെ ജഡേജ പുറത്താക്കിയതോടെ ബാംഗ്ലൂരിന്‍റെ സ്കോറിംഗ് മെല്ലെയായി. വിരാട് കോലി പിടിച്ചു നിന്നെങ്കിലും സ്കോറിംഗ് വേഗം കൂട്ടാനാവാതെ വിഷമിച്ചു. ഇതിനിടെ ഗ്ലെന്‍ മാക്സ്‌വെല്‍(3) കോലിയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടായത് ബാംഗ്ലൂരിന് അടുത്ത പ്രഹരമായി.

പിന്നാലെ 33 പന്തില്‍ 30 റണ്‍സെടുത്ത കോലിയെ മൊയീന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കി. രജത് പാട്ടീദാറും മഹിപാല്‍ ലോമറോറും ചേര്‍ന്ന് ബാഗ്ലൂരിനെ 100 കടത്തി. ഇരുവരും ചേര്‍ന്ന് ബാംഗ്ലൂരിന് വമ്പന്‍ സ്കോര്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരിക്കെ പാട്ടീദാറിനെ(15 പന്തില്‍ 21) മടക്കി തീക്ഷണ ബാംഗ്ലൂരിന്‍റെ കുതിപ്പിന് കടിഞ്ഞാണിട്ടു. പാട്ടീദാറും ദിനേശ് കാര‍്‍ത്തിക്കും കൂടി ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയിരിക്കെ പത്തൊമ്പതാം ഓവറില്‍ ലോമറോറിനെ തീക്ഷണ (27 പന്തില്‍ 42) മടക്കി.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദിനേശ് കാര്‍ത്തിക്(17 പന്തില്‍ 26*) ബാംഗ്ലൂരിനെ 173 റണ്‍സിലെത്തിച്ചു. ചെന്നൈക്കായി തീക്ഷണ നാലോവറില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മൊയീന്‍ അലി നാലോവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

കഴിഞ്ഞ മത്സരം കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങിയത്. അതേസമയം, ചെന്നൈ ടീമില്‍ ഒരു മാറ്റമുണ്ട്. മിച്ചല്‍ സാന്‍റ്നര്‍ക്ക് പകരം മൊയീന്‍ അലി ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇഷാൻ കിഷന്‍റെ അടിയോടടി, ശരവേഗത്തിലെ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; സയ്യിദ് മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്
മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്