'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

Published : Dec 05, 2025, 04:52 PM IST
Rinku Singh-Sanju Samson

Synopsis

ഇത്തവണ ഏഷ്യാ കപ്പില്‍ ഇന്ത്യൻ ടീമിലുണ്ടായിരുന്ന റിങ്കുവിന് ഫൈനലില്‍ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. പാകിസ്ഥാനെതിരായ ഫൈനലില്‍ ഇന്ത്യയുടെ വിജയ റൺ നേടിയതും റിങ്കുവായിരുന്നു.

ബറോഡ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ നിര്‍ഭാഗ്യം കൊണ്ട് പുറത്തായ താരമാണ് റിങ്കു സിംഗ്. ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെയാണ് ഫിനിഷറായ റിങ്കു ടീമില്‍ നിന്ന് പുറത്തായത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ അവസാന നിമിഷം റിങ്കു ടീമില്‍ നിന്ന് പുറത്തായിരുന്നു. ഇത്തവണ ഏഷ്യാ കപ്പില്‍ ഇന്ത്യൻ ടീമിലുണ്ടായിരുന്ന റിങ്കുവിന് ഫൈനലില്‍ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയ ബൗണ്ടറി നേടിയതും റിങ്കുവായിരുന്നു.

പിന്നീട് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ടീമില്‍ തുടര്‍ന്നെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ആ മത്സരമാകട്ടെ മഴ കൊണ്ടുപോകുകയും ചെയ്തു. ഇപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ടീമില്‍ നിന്നും റിങ്കു പുറത്തായി. ഇതോടെ അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാമെന്ന റിങ്കുവിന്‍റെ സ്വപ്നങ്ങളാണ് പൊലിഞ്ഞതെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. റിങ്കുവിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തത്. ഹാര്‍ദ്ദിക്കിന്‍റെ തിരിച്ചുവരവാണ് റിങ്കുവിന്‍റെ വഴി അടച്ചതെന്ന് പത്താന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുന്ന ടീമിലെ 95 ശതമാനം താരങ്ങളും അടുത്ത ടി20 ലോകകപ്പിലും കളിക്കുമെന്നുറപ്പാണെന്നും പത്താന്‍ വ്യക്തമാക്കി.

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ 90-95 പേരെയും ദക്ഷിണാഫ്രിക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. ഹാര്‍ദ്ദിക് തിരിച്ചെത്തിയതോടെ നിര്‍ഭാഗ്യവശാല്‍ റിങ്കു പുറത്താവുകയായിരുന്നു. ലോകകപ്പ് ടീമില്‍ ഹാര്‍ദ്ദിക്കിന്‍റെ റോള്‍ വളരെ നിര്‍ണായകമാണ്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും സ്പിന്നര്‍മാരായി അക്സര്‍, കുല്‍ദീപ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും കളിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ടീം മാനേജ്മെന്‍റ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെന്നും എന്തായാലും ഇ ഫോര്‍മേഷനില്‍ മറ്റൊരു ഫിനിഷര്‍ക്ക് കൂടി ഇടമില്ലാത്തതിനാല്‍ റിങ്കുവിന്‍റെ ലോകകപ്പ് സ്വപ്നങ്ങള്‍ ഏതാണ്ട് അവസാനിച്ചുവെന്നും പത്താന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടെസ്റ്റ് ചരിത്രത്തിലാദ്യം, അപൂർവനേട്ടം സ്വന്തമാക്കി മാർനസ് ലാബുഷെയ്ൻ
ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്