'ഇനി നിങ്ങള്‍ക്ക് വീട്ടില്‍ പോയി വിസിലടിക്കാം', ചെപ്പോക്കില്‍ ചെന്നൈയെ വീഴ്ത്തിയശേഷം ആരാധകരെ ചൊടിപ്പിച്ച് ഇഷാൻ കിഷൻ

Published : May 19, 2026, 12:11 PM ISTUpdated : May 19, 2026, 12:15 PM IST
Ishan Kishan vs CSK

Synopsis

ചേപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ഹൈദരാബാദിന്‍റെ ജയം.

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലാക്കി സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്തതിന് പിന്നാലെ ചെന്നൈ ആരാധകരെ ചൊടിപ്പിച്ച് ഹൈദരാബാദ് താരം ഇഷാന്‍ കിഷന്‍. ചേപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ഹൈദരാബാദിന്‍റെ ജയം. ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു. ഈ വിജയത്തോടെ ഹൈദരാബാദിനൊപ്പം ഗുജറാത്ത് ടൈറ്റൻസും ഔദ്യോഗികമായി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കി.

47 പന്തിൽ 70 റൺസുമായി ഹൈദരാബാദിന്‍റെ ടോപ് സ്കോററായ ഇഷാൻ കിഷനായിരുന്നു കളിയിലെ താരമായത്. മത്സരം ജയിച്ചതിന് പിന്നാലെ ഗ്യാലറിയിലെ സിഎസ്‌കെ ആരാധകര്‍ക്കുനേരെ ‘വിസിൽ പോട്’ ആംഗ്യം കാണിച്ച ഇഷാന്‍ കിഷന്‍ തൊട്ടുപിന്നാലെ സ്റ്റേഡിയത്തിന്‍റെ എക്സിറ്റ് ഗേറ്റുകളിലേക്ക് വിരൽ ചൂണ്ടി ‘ഇനി എല്ലാവരും വീട്ടിൽ പോയി വിസിലടിക്കൂ’ എന്ന് ആംഗ്യം കാണിച്ചാണ് കാണികളെ പ്രകോപിപ്പിച്ചത്.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈക്ക് തുടക്കം മുതലേ താളം കണ്ടെത്താനായില്ല. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് കടുത്ത സമ്മർദ്ദത്തിലാണ് ബാറ്റ് വീശിയത് (21 പന്തിൽ 15 റൺസ്, പൂജ്യം ബൗണ്ടറി). എന്നാൽ മധ്യനിരയിൽ 27 പന്തിൽ 44 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസിന്‍റെ വെടിക്കെട്ട് ഇന്നിങ്സാണ് ചെന്നൈയെ 180/7 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 3 വിക്കറ്റുകൾ വീഴ്ത്തി.

 

181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനെ തുടക്കത്തിൽ മികച്ച ബൗളിംഗിലൂടെ ചെന്നൈ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും (26 പന്തിൽ 47 റൺസ്) ഒത്തുചേർന്നതോടെ കളി മാറി. ഇരുവരും ചേർന്നുള്ള 75 റൺസിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് സിഎസ്‌കെയുടെ കൈകളിൽ നിന്ന് മത്സരം തട്ടിയെടുത്തത്. തോൽവിയോടെ 12 പോയിന്‍റുള്ള ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ കനത്ത പ്രതിസന്ധിയിലായി. ചെന്നൈക്ക് ഇനി പ്ലേ ഓഫിൽ കയറണമെങ്കിൽ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കുകയും അവസാന മത്സരത്തില്‍ ഗുജറാത്തിനെ വന്‍മാര്‍ജിനില്‍ തോല്‍പിക്കുകയും വേണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് ഹെന്‍റിച്ച് ക്ലാസന്‍, ഇഷാന്‍ കിഷന്‍റെ കുതിപ്പില്‍ സ്ഥാനം നഷ്ടമായി സഞ്ജു സാംസണ്‍
പ്ലേ ഓഫിലെ ഒറ്റ സ്ഥാനത്തിനായി പൊരുതാൻ 5 ടീമുകള്‍, സാധ്യതകളില്‍ കൊല്‍ക്കത്തക്കും ഡല്‍ഹിക്കും പിന്നിലേക്ക് കൂപ്പുകുത്തി ചെന്നൈ