'ലക്നൗ ചെയ്തത് ക്രിമിനൽ കുറ്റം'; കൊല്‍ക്കത്തക്കെതിരായ സൂപ്പർ ഓവറിൽ കാണിച്ച മണ്ടത്തരത്തിനെതിരെ ആഞ്ഞടിച്ച് ഡെയ്‌ൽ സ്റ്റെയ്‌ൻ

Published : Apr 27, 2026, 09:59 AM IST
Nicholas Pooran

Synopsis

ഞായറാഴ്ച ഏക്നാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പര്‍ ഓവറില്‍ കൊൽക്കത്തയോട് തോറ്റതോടെ ലക്നൗ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണിരുന്നു.

ലക്നൗ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറിൽ ബാറ്റിംഗ് ഓർഡർ നിശ്ചയിച്ചതിൽ ലക്നൗ സൂപ്പർ ജയന്‍റ്സിന് പറ്റിയത് വൻ വീഴ്ചയെന്ന് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്‌ൽ സ്റ്റെയ്‌ൻ. മോശം ഫോമിലുള്ള നിക്കോളാസ് പുരാനെ ഇത്തരമൊരു സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലേക്ക് വിട്ടത് 'ക്രിമിനൽ കുറ്റത്തിന്' തുല്യമാണെന്ന് സ്റ്റെയ്‌ൻ വിമർശിച്ചു.

ഞായറാഴ്ച ഏക്നാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പര്‍ ഓവറില്‍ കൊൽക്കത്തയോട് തോറ്റതോടെ ലക്നൗ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണിരുന്നു. മത്സരത്തിൽ ബാറ്റിംഗിലും സൂപ്പർ ഓവറിലും പുരാൻ പരാജയപ്പെട്ടതാണ് സ്റ്റെയ്‌നിനെ പ്രകോപിപ്പിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ മൂന്ന് സൂപ്പർ ഓവറുകളിൽ ബാറ്റ് ചെയ്ത പുരാൻ മൂന്നിലും പൂജ്യത്തിനാണ് പുറത്തായെന്ന നാണംകെട്ട റെക്കോർഡും ഇതോടെ തലയിലായി. മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് സ്റ്റെയ്ൻ ലക്നൗവിന്‍റെ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

 

മൂന്ന് സൂപ്പർ ഓവറുകൾ, മൂന്നിലും പൂജ്യം റൺസ്, പൂരാന്‍റെ നിലവിലെ ഫോം വെച്ച് മറ്റൊരാളെ ബാറ്റിംഗിന് അയക്കുന്നതിനെക്കുറിച്ച് ടീം ചിന്തിക്കേണ്ടതായിരുന്നു. മിച്ച് മാർഷ്, റിഷഭ് പന്ത്, മുകുൾ ചൗധരി എന്നിങ്ങനെ മികച്ച രീതിയിൽ പന്ത് അടിക്കുന്ന താരങ്ങൾ കൈവശമുള്ളപ്പോഴാണ് ഈ മണ്ടത്തരം കാട്ടിയത്. പൂരാനെ സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ ഇറക്കിയത് ഒരു ക്രിമിനൽ തീരുമാനമാണ് - സ്റ്റെയ്‌ൻ പറഞ്ഞു.

ഈ സീസണിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ നിന്ന് വെറും 10.25 ശരാശരിയിൽ 82 റൺസ് മാത്രമാണ് പൂരാന് നേടാനായത്. സൂപ്പർ ഓവറിൽ സുനിൽ നരെയ്നിന്‍റെ ആദ്യ പന്തിലാണ് പൂരാൻ പുറത്തായത്. 2014-ലെ സി.പി.എല്ലിലും ഇതേപോലെ ഒരു സൂപ്പർ ഓവറിൽ പൂരാനെ നരെയ്ൻ പുറത്താക്കിയിട്ടുണ്ട്. സ്വന്തം കഴിവിൽ പൂരാന് പോലും ഇപ്പോൾ വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ മികച്ച ഫോമിലുള്ളവരെയാണ് നിയോഗിക്കേണ്ടതെന്നും സ്റ്റെയ്‌ൻ ഓർമ്മിപ്പിച്ചു. തുടർച്ചയായ അഞ്ചാം തോൽവിയാണ് റിഷഭ് പന്തിന്‍റെ ലക്നൗ സൂപ്പർ ജയന്‍റ്സ് വഴങ്ങിയത്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ മെയ് 4-ന് വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെ നടക്കാനിരിക്കുന്ന പോരാട്ടം ടീമിന് നിർണായകമാണ്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരോവറിൽ 2 'ബീമറുകൾ', എന്നിട്ടും കാര്‍ത്തിക് ത്യാഗിയെ വിലക്കിയില്ല; അമ്പയറുടെ ആ 'അപ്രതീക്ഷിത' തീരുമാനത്തിന് പിന്നിൽ
റിങ്കു ഹീറോ; സൂപ്പര്‍ ഓവറില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്