ജയ്സ്വാള്‍ ഓപ്പണര്‍, റിഷഭ് പന്തിന് ഇടമില്ല, ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിലുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Published : Nov 28, 2025, 03:04 PM IST
Yashasvi Jaiswal

Synopsis

ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഓപ്പണറായി മുന്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പെ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഞായറാഴ്ച തുടക്കമാകുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കെ എല്‍ രാഹുല്‍ ക്യാപ്റ്റനാകുന്ന ടീമില്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും ശ്രേയസ് അയ്യരുടെയും അഭാവത്തിൽ ആരാകും പകരക്കാരായി ടീമിലെത്തുക എന്നാണ ആരാധകര്‍ ഉറ്റുനോക്കുന്നത്.

ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഓപ്പണറായി മുന്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പെ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ കുപ്പായത്തില്‍ ഇതുവരെ ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് ജയ്സ്വാള്‍ കളിച്ചിട്ടുള്ളത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും ജയ്സ്വാളിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

ഓസ്ട്രേിലയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോലി മൂന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. കോലി തന്നെയാകും മൂന്നാം നമ്പറില്‍. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ആരാകും ടീമിലെത്തുക എന്നതാണ് ആകാംക്ഷ. തിലക് വര്‍മയോ റിഷഭ് പന്തോ ആകും നാലാം നമ്പറില്‍ ടീമിലെത്തുക എന്നാണ് കരുതുന്നത്. ഈ വര്‍ഷം ഇരുവരും ഇന്ത്യക്കായി ഏകദിനങ്ങളില്‍ കളിച്ചിട്ടില്ല. എന്നാല്‍ ക്യാപ്റ്റൻ രാഹുല്‍ കീപ്പറായി ടീമിലുള്ളതിനാല്‍ റിഷഭ് പന്ത് പുറത്തിരിക്കാനാണ് എല്ലാ സാധ്യതയും.

രാഹുല്‍ അഞ്ചാം നമ്പറിലെത്തുമ്പോൾ രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാകും ഓള്‍ റൗണ്ടര്‍മാരായി ടീമിലെത്തുക. കുല്‍ദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തുമ്പോള്‍ ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗുമാകും ടീമിലെ പേസര്‍മാര്‍. പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ടെങ്കിലും ഹര്‍ഷിത് റാണക്ക് തന്നെയായിരിക്കും പ്ലേയിംഗ് ഇലവനില്‍ സാധ്യത.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ്മ, കെഎൽ രാഹുൽ (ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവന്‍റെ കണ്ണകള്‍ എല്ലാം പറയുന്നു', വിരാട് കോലി ആ വമ്പന്‍ പ്രഖ്യാപനം നടത്തേണ്ട സമയമായെന്ന് റോബിന്‍ ഉത്തപ്പ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയക്ക് 91% സാധ്യത, ഇന്ത്യയുടെ സാധ്യത 4 ശതമാനം മാത്രം