IPL 2022: ജേസണ്‍ റോയ് ഐപിഎല്ലില്‍ നിന്ന് പിന്മാറി, താരത്തിനെതിരെ ആരാധകര്‍; ഹാര്‍ദിക്കിനും സംഘത്തിനും തിരിച്ചടി

Published : Mar 01, 2022, 11:53 AM IST
IPL 2022: ജേസണ്‍ റോയ് ഐപിഎല്ലില്‍ നിന്ന് പിന്മാറി, താരത്തിനെതിരെ ആരാധകര്‍; ഹാര്‍ദിക്കിനും സംഘത്തിനും തിരിച്ചടി

Synopsis

അടിസ്ഥാന വിലയായ രണ്ട് കോടിയാണ് താരത്തിന് ലഭിച്ചിരുന്നത്. ബയോ ബബിള്‍ സംവിധാനത്തില്‍ കൂടുതല്‍ കാലം തുടരുകയെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് താരത്തിന്റെ പിന്മാറ്റം.  15-ാം സീസണില്‍ നിന്ന് പിന്മാറുന്ന ആദ്യ താരമാണ് റോയ്. ഗുജറാത്ത് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

അഹമ്മദാബാദ്: ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജേസണ്‍ റോയ് (Jason Roy) ഐപിഎല്ലില്‍ (IPL 2022) നിന്ന് പിന്മാറി. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് (Gujarat Titans) റോയിയെ സ്വന്തമാക്കിയിരുന്നത്. അടിസ്ഥാന വിലയായ രണ്ട് കോടിയാണ് താരത്തിന് ലഭിച്ചിരുന്നത്. ബയോ ബബിള്‍ സംവിധാനത്തില്‍ കൂടുതല്‍ കാലം തുടരുകയെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് താരത്തിന്റെ പിന്മാറ്റം.  15-ാം സീസണില്‍ നിന്ന് പിന്മാറുന്ന ആദ്യ താരമാണ് റോയ്. ഗുജറാത്ത് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. 

ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണിത്. കാരണം താരം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരം മികച്ച ഫോമിലായിരുന്നു. ഗ്ലാഡിയേറ്റേഴ്സിന്റെ താരമായ റോയ് 50.50 ശരാശരിയിലും 170.22 സ്‌ട്രൈക്ക് റേറ്റിലും 303 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. കളിച്ചതാവാട്ടെ ആകെ ആറ് മത്സരങ്ങള്‍ മാത്രം. രണ്ടാം തവണെയാണ് റോയ് ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നത്. 

2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയെങ്കിലും വ്യക്തിപരമായ കാരണത്താല്‍ ഒഴിവായിരുന്നു. അന്ന് അടിസ്ഥാന വിലയായ 1.5 കോടിക്കാണ് ഡല്‍ഹി താരത്തെ ടീമിലെത്തിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയില്‍ റോയ് ഉണ്ടായിരുന്നു. മിച്ചല്‍ മാര്‍ഷിന്‍െ പകരക്കാരനായിട്ടാണ് ടീമില്‍ എത്തിയത്. 13 മത്സരങ്ങളില്‍ നിന്നായി 129 സ്‌ട്രൈക്ക് റേറ്റില്‍ 329 റണ്‍സാണ് താരം നേടിയിരിക്കുന്നത്. 

എന്നാല്‍ മെഗാ താരലേലത്തിന് മുമ്പായി താരത്തെ ഒഴിവാക്കി. ഗുജറാത്ത് ലയണ്‍സ് (2017), ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (2018) എന്നിവര്‍ക്ക് വേണ്ടിയും റോയ് കളിച്ചിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിനൊപ്പം ഇറങ്ങാനുള്ള ഓപ്പണറെയാണ് ഗുജറാത്ത് നോക്കുന്നത്. മാത്യു വെയ്ഡ് ടീമിലുള്ളത് ഹാര്‍ദിക്കിനും സംഘത്തിനും അല്‍പം ആശ്വസം നല്‍കും. അതേസമയം റോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. കളിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിന് രജിസ്ട്രര്‍ ചെയ്തുവെന്നാണ് ആരാധകരുടെ പ്രധാന ചോദ്യം

മാര്‍ച്ച് 26നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. മെയ്യ് 29 നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഒരുക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പരര്‍ കിംഗ്‌സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്സ് എന്നിവര്‍ ചെന്നൈക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഗുജറാത്ത്. റാങ്കിന്റെ അടിസ്ഥാനത്തിലാണ് ടീമുകളെ രണ്ടായി തിരിച്ചത്. നേടിയ കിരീടങ്ങളുടെ എണ്ണം, എത്ര തവണ ഫൈനലിലെത്തി എന്നൊക്കെ പരിശോധിച്ചാണ് ടീമുകളുടെ റാങ്ക് തീരുമാനിച്ചത്.  

ഗ്രൂപ്പ് എ

മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പര്‍ കിംഗ്സ്
സണ്‍റൈസേഴ്സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
കിംഗ്സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്  

15 വീതം മത്സങ്ങള്‍ക്ക് ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും എം സി എസ്റ്റേഡിയവും വേദിയാകും. സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം തേടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്