ടി20 ലോകകപ്പ്: റണ്‍വേട്ടയില്‍ രോഹിത്തും കോലിയും ഇഞ്ചോടിഞ്ച്; വിക്കറ്റ് വേട്ടയില്‍ അശ്വിന്‍ മാത്രം

Published : Oct 07, 2022, 07:48 PM IST
ടി20 ലോകകപ്പ്: റണ്‍വേട്ടയില്‍ രോഹിത്തും കോലിയും ഇഞ്ചോടിഞ്ച്; വിക്കറ്റ് വേട്ടയില്‍ അശ്വിന്‍ മാത്രം

Synopsis

നാലാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുണ്ട്. 33 മത്സരങ്ങളില്‍ 38.50 ശരാശരിയില്‍ 847 റണ്‍സ് നേടി. തൊട്ടുപിന്നില്‍ വിരാട് കോലിയുമുണ്ട്. 21 മത്സരങ്ങളില്‍  76.81 ശരാശരിയില്‍ 845 റണ്‍സാണ് കോലിയുടെ നേട്ടം. കോലിലും രോഹിത്തും കഴിഞ്ഞാല്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരും ഇല്ല.

മെല്‍ബണ്‍: ടി20 ലോകകപ്പിന് ഈ മാസം 16ന് ഓസ്ട്രേിലയയില്‍ തുടക്കമാവുകയാണ്. 16ന് സൂപ്പര്‍ 12ലെത്താനുള്ള യോഗ്യതാ പോരാട്ടങ്ങളാണ് തുടങ്ങുക. 22ന് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ തുടങ്ങുക. ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ലോകകപ്പിലെ റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും ആരൊക്കെയാണ് മുന്നിലെന്ന് നോക്കാം.

ടി20 ലോകകപ്പിലെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ളത് ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനെ ആണ്. 31 മത്സരങ്ങളില്‍ 1016 റണ്‍സാണ് ജയവര്‍ധനെയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് ടി20 ക്രിക്കറ്റിലെ ഇതിഹാസ താരമായ ക്രിസ് ഗെയ്‌ല്‍ ആണ്. 33 മത്സരങ്ങില്‍ 965 റണ്‍സ് ഗെയ്‌ലിന്‍റെ പേരിലുണ്ട്. മൂന്നാം സ്ഥാനത്തും മറ്റൊരു ശ്രീലങ്കന്‍ താരമാണ്. തിലകരത്നെ ദില്‍ഷന്‍. ലോകകപ്പില്‍ കളിച്ച 35 മത്സരങ്ങളില്‍ 897 റണ്‍സ് ദില്‍ഷന്‍ നേടി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വെടിക്കെട്ട് ഫിഫ്റ്റി; ദ്രാവിഡിനേയും പന്തിനേയും പിന്നിലാക്കി നേട്ടം കൊയ്ത് സഞ്ജു

നാലാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുണ്ട്. 33 മത്സരങ്ങളില്‍ 38.50 ശരാശരിയില്‍ 847 റണ്‍സ് നേടി. തൊട്ടുപിന്നില്‍ വിരാട് കോലിയുമുണ്ട്. 21 മത്സരങ്ങളില്‍  76.81 ശരാശരിയില്‍ 845 റണ്‍സാണ് കോലിയുടെ നേട്ടം. കോലിലും രോഹിത്തും കഴിഞ്ഞാല്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരും ഇല്ല.

ബൗളിംഗില്‍ ഷാക്കിബ്

ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസനാണ് മുന്നിലുള്ളത്. 31 മത്സരങ്ങളില്‍ 41 വിക്കറ്റ്. പാക്കിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി(39), ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗ(31), അജാന്ത മെന്‍ഡിസ്(21) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. 18 വിക്കറ്റുമായി പത്താം സ്ഥാനത്തുള്ള ആര്‍ അശ്വിനാണ് ആദ്യ പത്തിലെ ഒരേയൊരു ഇന്ത്യന്‍ ബൗളര്‍.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്