സ്മൃതി മന്ദാനക്കും ജമീമ റോഡ്രിഗസിനും രാധാ യാദവിനും വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര

Published : Nov 05, 2025, 07:46 PM IST
Smriti Mandhana and Harmanpreet Kaur

Synopsis

വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീം അംഗങ്ങളായ സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, രാധാ യാദവ് എന്നിവർക്ക് മഹാരാഷ്ട്ര സർക്കാർ 2.25 കോടി രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. 

മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീം അംഗങ്ങളായ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനക്കും ജമീമ റോഡ്രിഗസിനും രാധാ യാദവിനും വമ്പന്‍ പാരിതോഷികം പ്രഖ്യപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മൂന്ന് താരങ്ങള്‍ക്കും 2.25 കോടി രൂപ വീതം പാരിതോഷികം നല്‍കാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് പുറമെ മുംബൈക്കാരനായ ഇന്ത്യൻ ടീം പരിശീലകന്‍ അമോല്‍ മജൂംദാറിന് 22.5 ലക്ഷം രൂപയും പാരിതോഷികം നല്‍കും.

ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ് സ്മൃതി മന്ദാന. സെമിയില്‍ ഓസ്ട്രേലിയക്കെതിരെ 127 റണ്‍സുമായി ഇന്ത്യയുടെ അവിസ്മരണീയ വിജയത്തിന് വഴിയൊരുക്കിയത് ജമീമ റോഡ്രിഗസിന്‍റെ അപരാജിത സെഞ്ചുറിയായിരുന്നു. സെമിയിലും ഫൈനലിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രാധാ യാദവുമുണ്ടായിരുന്നു.

ഞായറാഴ്ച മുംബൈയില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ കന്നി കിരീടം നേടിയത്. ഫൈനലില്‍ സ്മൃതി മന്ദാന 45 റണ്‍സെടുത്തപ്പോള്‍ ജമീമ 24 റണ്‍സെടുത്തിരുന്നു. നേരത്തെ കിരീടം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കിരീടം നേടിയ ടീമിന് ഐസിസി നല്‍കുന്ന 39.78 കോടി രൂപയുടെ സമ്മാനത്തിന് പുറമെയായിരുന്നു ഇത്. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന സമ്മാനത്തുകയാണിത്.

ഇന്ത്യൻ താരമായ രേണുക താക്കൂറിന് ഹിമാചല്‍പ്രദേശ് സര്‍ക്കാരും ഇന്ത്യൻ പേസറായ ക്രാന്തി ഗൗഡിന് മധ്യപ്രദേശ് സര്‍ക്കാരും രു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിച്ചിരുന്നു. കിരീടം നേടിയ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനും അമന്‍ജ്യോക് കൗറിനും പഞ്ചാബ് സര്‍ക്കാർ 11 ലക്ഷം വീതവും ഫീല്‍ഡിംഗ് കോച്ച് മുനിഷ് ബാലിക്ക് 5 ലക്ഷം രൂപയും സമ്മാനം പ്രഖ്യാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗംഭീർ കേള്‍ക്കുന്നുണ്ടോ ഇതൊക്കെ? ന്യൂസിലന്‍ഡിനെതിരായ പരമ്പര തോല്‍വിക്ക് പിന്നാലെ ഗില്ലിനെ നിർത്തിപൊരിച്ച് അശ്വിൻ
'ഗംഭീര്‍ ഗോ ബാക്ക്', കലിപ്പിച്ച് കോലി, ഇൻഡോറിലും വിടാതെ ആരാധകർ; വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്