നാല് ഗോളുകളും ഒരു അസിസ്റ്റുമായി മെസിയുടെ വിസ്മയ പ്രകടനം, മോൺട്രിയലിനെ ഗോള്‍ മഴയില്‍ മുക്കി ഇന്‍റർ മയാമി

Published : Aug 30, 2026, 04:12 PM IST
Lionel Messi

Synopsis

40-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഫ്രീക്കിക്കിലൂടെ മെസി ഇന്‍റർ മയാമിക്ക് വീണ്ടും ലീഡ് നൽകി. ആദ്യ പകുതി 2-1ന് അവസാനിപ്പിച്ച മയാമി, രണ്ടാം പകുതിയിൽ പൂർണ്ണമായും കളി നിയന്ത്രണത്തിലാക്കുകയായിരുന്നു.

മയാമി: മേജർ ലീഗ് സോക്കറിൽ അർജന്‍റീന സൂപ്പർ താരം ലയണൽ മെസിയുടെ വിസ്മയ പ്രകടനത്തിന്‍റെ മികവിൽ ഇന്‍റർ മയാമിക്ക് വൻ വിജയം. മെസി നാലു ഗോളടിച്ച മത്സരത്തില്‍ മോൺട്രിയലിനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഇന്‍റർ മയാമി തകര്‍ത്തത്. തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ ജയമില്ലായ്മക്ക് ശേഷമാണ് ഇന്‍റര്‍ മയാമി തകര്‍പ്പൻ ജയം കുറിച്ചത്. 20-ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയുടെ മനോഹരമായ കോർണർ കിക്കിൽ നിന്ന് ഹെഡ്ഡറിലൂടെ കാസെമിറോയാണ് മയാമിയുടെ ആദ്യ ഗോൾ നേടിയത്.

37-ാം മിനിറ്റിൽ നോഹ് സ്ട്രൈറ്റിന്‍റെ പാസിൽ നിന്ന് ഫാബിയൻ ഹെർബേഴ്സിലൂടെ മോൺട്രിയൽ തിരിച്ചടിച്ച് മത്സരം സമനിലയിലാക്കി (1-1). എന്നാൽ മോൺട്രിയലിന്‍റെ സന്തോഷത്തിന് മിനിറ്റുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 40-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഫ്രീക്കിക്കിലൂടെ മെസി ഇന്‍റർ മയാമിക്ക് വീണ്ടും ലീഡ് നൽകി. ആദ്യ പകുതി 2-1ന് അവസാനിപ്പിച്ച മയാമി, രണ്ടാം പകുതിയിൽ പൂർണ്ണമായും കളി നിയന്ത്രണത്തിലാക്കുകയായിരുന്നു. 52-ാം മിനിറ്റിൽ മോൺട്രിയലിന്‍റെ മൂന്ന് പ്രതിരോധ താരങ്ങളെ വെട്ടിച്ച് കയറി മെസി തന്‍റെ രണ്ടാം ഗോളും ടീമിന്‍റെ മൂന്നാം ഗോളും സ്കോർ ചെയ്തു.

80-ാം മിനിറ്റിൽ മെസിയുടെ പാസിൽ നിന്ന് കൗണ്ടർ അറ്റാക്കിലൂടെ ലൂയിസ് സുവാരസ് പന്ത് വലയിലെത്തിച്ചു. മൂന്ന് മിനിറ്റുകൾക്ക് ശേഷം 83-ാം മിനിറ്റിൽ എതിർ പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുത്ത് ഗോൾകീപ്പർക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് മെസി തന്‍റെ ഹാട്രിക് തികച്ചു. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, 89-ാം മിനിറ്റിൽ യുവതാരം അലക്സാണ്ടർ ഷാ മയാമിയുടെ ആറാം ഗോൾ കണ്ടെത്തി. തുടര്‍ന്ന് ഇഞ്ചുറി ടൈമിൽ (90+6') ലഭിച്ച ഫ്രീക്കിക്ക് കൃത്യമായി വലയിലെത്തിച്ച് മെസി തന്‍റെ നാലാം ഗോളോടെ ഇന്‍റര്‍ മയാമിയുടെ ജയം ആധികാരികമാക്കി.

എംഎൽഎസ് കരിയറിൽ ആദ്യമായാണ് മെസി ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത്. തന്‍റെ പ്രൊഫഷണൽ കരിയറിൽ താരം നാലോ അതിലധികമോ ഗോളുകൾ നേടുന്നത് ഇത് ഒൻപതാം തവണയാണ്. ഈ തകർപ്പൻ പ്രകടനത്തോടെ ഈ സീസണിൽ 18 ഗോളുകളുമായി എംഎൽഎസ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസി ഒന്നാമതെത്തി. 22 മത്സരങ്ങളിൽ നിന്ന് 42 പോയിന്‍റോടെ കിഴക്കൻ കോണ്‍ഫറൻസിൽ മുൻനിര സ്ഥാനമുറപ്പിക്കാനും ഇന്‍റർ മയാമിക്ക് സാധിച്ചു.

സസ്പെൻഷനിലായ പരിശീലകൻ ഗില്ലർമോ ഹോയോസിന്‍റെ അഭാവത്തിൽ താൽക്കാലിക പരിശീലകൻ റാഫേൽ പെരസാണ് ടീമിനെ നയിച്ചത്. പുതിയ പരിശീലകനായി നിയമിതനായ കിലി ഗോൺസാലസ് അടുത്ത മത്സരങ്ങളിൽ ടീമിന്‍റെ ചുമതലയേൽക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആദ്യ റിവ്യൂവില്‍ തന്നെ വിജയം; ക്യാപ്റ്റനായി തിളങ്ങി 15കാരന്‍ വൈഭവ് സൂര്യവംശി
പതിനഞ്ചാം വയസ്സില്‍ ചരിത്രനേട്ടം; ദുലീപ് ട്രോഫി സെമിയില്‍ ഈസ്റ്റ് സോണ്‍ നായകനായി വൈഭവ് സൂര്യവംശി