41 വര്‍ഷത്തിനിടെ ആദ്യം, ഓവലില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി മുഹമ്മദ് സിറാജ്

Published : Aug 05, 2025, 08:10 AM ISTUpdated : Aug 05, 2025, 03:47 PM IST
Mohammed Siraj after taking the wicket of Gus Atkinson

Synopsis

ഇതിനുപുറമെ ഓവലില്‍ 28 വര്‍ഷത്തിനുശേഷമാണ് ഒരു പേസര്‍ നാലാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത് എന്ന പ്രത്യേകതയും സിറാജിന്‍റെ നേട്ടത്തിനുണ്ട്.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നാലും രണ്ടാം ഇന്നിംഗ്സില്‍ അ‍ഞ്ചും വിക്കറ്റുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയശില്‍പിയായത് പേസര്‍ മുഹമ്മദ് സിറാജായിരുന്നു. വിജയത്തിലേക്ക് ആറ് റണ്‍സ് അകലെ ഇംഗ്ലണ്ടിന്‍റെ അവസാന ബാറ്റായ ഗുസ് അറ്റ്കിന്‍സണെ ബൗള്‍ഡാക്കിയാണ് സിറാജ് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്.

ഓവലിലെ രണ്ടാം ഇന്നിംഗ്സില്‍ 5 വിക്കറ്റ് നേട്ടത്തോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സിറാജ് സ്വന്തമാക്കി. 1984ല്‍ മൈക്കല്‍ ഹോള്‍ഡിംഗിനുശേഷം ഓവലില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ വിദേശ പേസറാണ് സിറാജ്. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ എട്ട് വിക്കറ്റ് വീഴ്ത്തുന്ന എട്ടാമത്തെ മാത്രം സന്ദര്‍ശക ബൗളറുമാണ് സിറാജ്.

ഇതിനുപുറമെ ഓവലില്‍ 28 വര്‍ഷത്തിനുശേഷമാണ് ഒരു പേസര്‍ നാലാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത് എന്ന പ്രത്യേകതയും സിറാജിന്‍റെ നേട്ടത്തിനുണ്ട്. 1997ല്‍ ഇംഗ്ലണ്ടിന്‍റെ ആന്‍ഡി കാഡിക്കായിരുന്നു ഓവലില്‍ സിറാജിന് മുമ്പ് അവസാനം 5 വിക്കറ്റ് എടുത്ത പേസര്‍.പിന്നീട് കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഓരോ വര്‍ഷവും ഇംഗ്ലണ്ട് ഒരു ടെസ്റ്റെങ്കിലും ഓവലില്‍ കളിച്ചിട്ടും മറ്റൊരു പേസര്‍ക്കും നാലാം ഇന്നിംഗ്സില്‍ അ‍ഞ്ച് വിക്കറ്റ് സ്വന്തമാക്കാനായിട്ടില്ല.

ഇതിന് പുറമെ 2005നുശേഷം ഓവല്‍ ടെസ്റ്റില്‍ ഒമ്പതോ അതിലധികമോ വിക്കറ്റെടുക്കുന്ന വിദേശ ബൗളറും സിറാജാണ്.ഷെയ്ന്‍ വോണാണ് 2005ല്‍ ഓവലില്‍ അവസാനം ഒരു ടെസ്റ്റില്‍ ഒമ്പതോ അതില്‍ കടുതലോ വിക്കറ്റെടുത്ത സന്ദര്‍ശക ബൗളര്‍.ഈ നൂറ്റാണ്ടില്‍ ഒരു ഇംഗ്ലീഷ് പേസര്‍ക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ലെന്നത് സിറാജിന്‍റെ നേട്ടത്തിന്‍റെ മാറ്റ് കൂട്ടുന്നു.

സന്ദര്‍ശക പേസര്‍മാരുടെ കണക്കെടുത്താല്‍ സിറാജിന് മുമ്പ് ഓവലില്‍ ഒരു ടെസ്റ്റില്‍ ഒമ്പതോ അതിലധികമോ വിക്കറ്റെടുത്തത് 1992ല്‍ പാകിസ്ഥാന് ഇതിഹാസം വസീം അക്രമാണ്. 2011ല്‍ ഇംഗ്ലീഷ് സ്പിന്നറായ ഗ്രയിം സ്വാന്‍ ഓവലില്‍ ഒമ്പത് വിക്കറ്റെടുത്തശേഷം ആദ്യമായാണ് ഒരു ബൗളര്‍ ഈ ഗ്രൗണ്ടില്‍ ഇത്രയും വിക്കറ്റെടുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

പരമ്പരയിലെ അഞ്ച് ടെസ്റ്റിലും കളിച്ച സിറാജ് 23 വിക്കറ്റുമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 20ല്‍ അധികം വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ പേസറായിരുന്നു. 2021ല്‍ 23 വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ റെക്കോര്‍ഡിനൊപ്പമാണ് സിറാജുമെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര