ഏഷ്യാ കപ്പ് കിരീടം സമ്മാനിക്കുക മൊഹ്സിന്‍ നഖ്‌വി തന്നെ, ഇന്ത്യ എന്ത് നിലപാടെടുക്കുമെന്നതില്‍ ആകാംക്ഷ

Published : Sep 28, 2025, 12:04 PM IST
India vs Pakistan Asia Cup 2025 Final

Synopsis

പാക് താരങ്ങളുമായി ഹസ്തദാനത്തിനുപോലും വിസമ്മതിച്ച ഇന്ത്യൻ ടീം, കിരീടം നേടിയാൽ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ദുബായ്: ഏഷ്യാ കപ്പില്‍ ജേതാക്കളാകുന്നവര്‍ക്ക് കിരീടം സമ്മാനിക്കുക ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയായ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വി തന്നെയായിരക്കുമെന്ന് റിപ്പോര്‍ട്ട്. ഫൈനല്‍ മത്സരത്തിനായി മൊഹ്സിന്‍ നഖ്‌വി ഇന്നലെ ദുബായില്‍ എത്തിയിട്ടുണ്ട്. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റെന്ന നിലയില്‍ നഖ്‌വി തന്നെ കിരീടം സമ്മാനിക്കുമെന്ന കാര്യവും ഉറപ്പാണ്. ഇന്ത്യയാണ് ടൂര്‍ണമെന്‍റിന്‍റെ ആതിഥേയരെന്നതിനാല്‍ ആരാണ് കിരിടം സമ്മാനിക്കേണ്ടതെന്ന കാര്യത്തില്‍ നിലപാടെടുക്കാനാവുമോ എന്ന കാര്യം വ്യക്തമല്ല.

എന്തായാലും പാക് താരങ്ങളുമായി ഹസ്തദാനത്തിന് വിസമ്മതിച്ച ഇന്ത്യൻ ടീം ഏഷ്യാ കപ്പില്‍ കിരീടം നേടുകയണെങ്കില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനില്‍ നിന്ന് കിരീടം ഏറ്റുവാങ്ങുമോ എന്നാണ് ആകാംക്ഷ. ഫൈനലിന് മുമ്പ് പാകിസ്ഥാന്‍ ക്യാപ്റ്റനൊപ്പമുള്ള ട്രോഫി ഫോട്ടോ ഷൂട്ടിന് ഇന്ത്യ വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കിരെ പരസ്യ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങേണ്ടിവരുന്നത് എന്നതാണ് കിരീടം നേടായില്‍ ഇന്ത്യക്ക് മുന്നിലുയരുന്ന പ്രതിസന്ധി.

ഹസ്തദാനമുണ്ടാകുമോ ?

കിരീടം ഏറ്റുവാങ്ങിയാലും നഖ്‌വിയുമായി ഹസ്തദാനത്തിനോ ഒരുമിച്ചുള്ള ഫോട്ടോ എടുക്കാനോ ഇന്ത്യൻ ടീം തയാറാവുമോ എന്നും കണ്ടറിയേണ്ടതാണ്. മൊഹ്സി‌ന്‍ നഖ്‌വിയില്‍ നിന്ന് ഇന്ത്യ കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥീരീകരണങ്ങളൊന്നും പിന്നീട് വന്നിരുന്നില്ല.

ടൂര്‍ണമെന്‍റില്‍ ഒരുക്കളിയും തോൽക്കാതെയാണ് സൂര്യകുമാർ യാദവും സംഘവും കിരീടപ്പോരിനിറങ്ങുന്നത്. പാകിസ്ഥാൻ തോറ്റത് രണ്ടുകളിയിൽ. രണ്ടും ഇന്ത്യയോടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് വിക്കറ്റിനും സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനും. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനം ചെയ്യാത്തതിന്‍റെ പേരിലിം മാച്ച് റഫറിയെ മാറ്റണമെന്നാവശ്യപ്പെട്ടും യുഎഇക്കെതിരായ മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ ബഹിഷ്കരണ ഭീഷണിയും മുഴക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്
2.4 ഓവറില്‍ വഴങ്ങിയത് 43 റണ്‍സ്, പിന്നാലെ ബൗളിംഗില്‍ വിലക്കും, ബിഗ് ബാഷ് അരങ്ങേറ്റത്തില്‍ നാണംകെട്ട് ഷഹീന്‍ അഫ്രീദി