'അമ്മയാണ് വിളിക്കുന്നത്, എടുത്തില്ലെങ്കില്‍ പണികിട്ടും', വാര്‍ത്താസമ്മേളനത്തിനിടെ അമ്മയുടെ ഫോണെടുത്ത് നിതീഷ് കുമാര്‍ റെഡ്ഡി

Published : Jun 14, 2026, 02:29 PM ISTUpdated : Jun 14, 2026, 02:33 PM IST
Nitish Kumar Reddy

Synopsis

ധരംശാലയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 7 വിക്കറ്റിന്‍റെ തകർപ്പൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു സംഭവം.

ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിനിടെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവർന്ന് യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ അമ്മയുടെ ഫോൺ കോൾ വരികയും, പ്രസ് കോൺഫറൻസ് അൽപനേരം നിർത്തിവെച്ച് നിതീഷ് ഫോൺ അറ്റൻഡ് ചെയ്യുകയുമായിരുന്നു.

ധരംശാലയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 7 വിക്കറ്റിന്‍റെ തകർപ്പൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു സംഭവം. ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചുകൊണ്ടിരിക്കെയാണ് നിതീഷിന്‍റെ ഫോൺ റിംഗ് ചെയ്തത്. സ്ക്രീനിൽ അമ്മയുടെ പേര് കണ്ടയുടൻ കോൾ കട്ട് ചെയ്യാതെ ഫോൺ എടുത്ത താരം, "അമ്മേ, ഞാൻ ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞിട്ട് തിരിച്ചുവിളിക്കാം" എന്ന് പറയുകയായിരുന്നു. തൊട്ടുപിന്നാലെ തടസമുണ്ടായതിൽ മാധ്യമപ്രവർത്തകരോട് താരം വിനയപൂർവ്വം ക്ഷമ ചോദിക്കുകയും ചെയ്തു. നിതീഷിന്‍റെ പ്രതികരണം പ്രസ് റൂമിൽ വലിയ ചിരിക്ക് വഴിവെച്ചു.

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി നടത്തിയ തകർപ്പൻ പ്രകടനത്തോടെയാണ് നിതീഷ് ഇന്ത്യൻ ടീമിലേക്ക് എത്തിയത്. മത്സരത്തിൽ ബാറ്റ് ചെയ്യാനിറങ്ങിയില്ലെങ്കിലും പന്തുകൊണ്ട് നിതീഷ് നിർണ്ണായക സംഭാവന നൽകിയിരുന്നു. സെഞ്ച്വറി നേടി ഇന്ത്യക്ക് ഭീഷണിയായ റഹ്മാനുള്ള ഗുർബാസ്, വെറ്ററൻ താരം മുഹമ്മദ് നബി എന്നിവരുടെ നിർണ്ണായക വിക്കറ്റുകൾ ഉൾപ്പെടെ 4 ഓവറിൽ 31 റൺസ് വഴങ്ങി 2 വിക്കറ്റുകൾ നിതീഷ് വീഴ്ത്തി.

 

മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. റഹ്മാനുള്ള ഗുർബാസിന്റെ സെഞ്ച്വറി (121) പ്രകടനത്തിന്റെ കരുത്തിൽ അഫ്ഗാനിസ്ഥാൻ 24.5 ഓവറിൽ 194 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച യുവതാരങ്ങളായ ഗുർനൂർ ബ്രാർ (3/27), ഹർഷ് ദുബെ (3/47) എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി. അർഷ്ദീപ് സിങ്ങും നിതീഷ് റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ്മയെ (16) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന്റെ (84*) തകർപ്പൻ ബാറ്റിങ് ഇന്ത്യക്ക് ജയം എളുപ്പമാക്കി. ഇഷാൻ കിഷൻ (34), കെ.എൽ രാഹുൽ (39*) എന്നിവരും മികച്ച പിന്തുണ നൽകിയതോടെ 22.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ഗിൽ ആണ് മാൻ ഓഫ് ദി മാച്ച്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രോഹിത് ശർമ്മ ദേഷ്യപ്പെട്ടോ?, ആ റണ്ണൗട്ടിന് ശേഷം ഡ്രസ്സിങ് റൂമിൽ സംഭവിച്ചത് വെളിപ്പെടുത്തി ശുഭ്‌മാൻ ഗിൽ
ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടം, കളിക്ക് മുൻപേ പുകഞ്ഞ് 'ഹസ്തദാന' വിവാദം; നിലപാട് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ