'ക്വാളിറ്റി ബൗളര്‍'; ഇന്ത്യന്‍ പേസറെ പ്രശംസ കൊണ്ട് മൂടി ഓസീസ് താരം

Published : Mar 03, 2019, 08:01 PM ISTUpdated : Mar 03, 2019, 08:05 PM IST
'ക്വാളിറ്റി ബൗളര്‍'; ഇന്ത്യന്‍ പേസറെ പ്രശംസ കൊണ്ട് മൂടി ഓസീസ് താരം

Synopsis

മത്സരശേഷം ഓസീസ് പേസര്‍  കോള്‍ട്ടര്‍ നൈലിന്‍റെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. 'ഷമിയൊരു ക്വാളിറ്റി ബൗളറാണെന്ന് നൈല്‍ വ്യക്തമാക്കി. 

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കായിരുന്നു ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ബുംറയും ഷമിയും കുല്‍ദീപും അടങ്ങുന്ന ബൗളിംഗ് നിരയും ധോണിയുടെയും കേദാറിന്‍റെയും ഫിനിഷിംഗ് മികവുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.

മത്സരശേഷം ഓസീസ് പേസര്‍ കോള്‍ട്ടര്‍ നൈലിന്‍റെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. ഷമിയൊരു ക്വാളിറ്റി ബൗളറാണെന്ന് നൈല്‍ വ്യക്തമാക്കി. 'ഷമി മികച്ച ബൗളറാണ്. അവസാന ഓവറുകളില്‍ ഷമിയുടെ യോര്‍ക്കര്‍ നേരിടുക എളുപ്പമല്ല. മറ്റ് ഇന്ത്യന്‍ പേസര്‍മാരെ പോലെ ഷമിയും ക്വാളിറ്റി ബൗളറാണ്' എന്ന് കോള്‍ട്ടര്‍ നൈല്‍ പറഞ്ഞു. മത്സരത്തില്‍ 28 റണ്‍സും രണ്ട് വിക്കറ്റുമായി കോള്‍ട്ടര്‍ നൈല്‍ ഓസ്‌ട്രേലിയക്കായി തിളങ്ങിയിരുന്നു. 

ഹൈദരാബാദില്‍ ആദ്യ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 236 റണ്‍സില്‍ പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ ഉസ്‌മാന്‍ ഖവാജയാണ്(50) ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഷമി, ബുംറ, കുല്‍ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ധവാന്‍(0) നേരത്തെ മടങ്ങിയപ്പോള്‍ രോഹിത്(37), കോലി(44), റായുഡു(13) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. എന്നാല്‍ ഫിനിഷിംഗ് മികവുമായി ധോണിയും(59) കോദാറും(81) ഇന്ത്യയെ വിജയത്തിലെത്തിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം