ഗംഭീറിന്‍റെ ആവശ്യം തള്ളി, ബൗളിംഗ് കോച്ച് ആയി വിനയ്‌കുമാറിനെ പരിഗണിക്കില്ല; സാധ്യത ഈ രണ്ട് താരങ്ങൾക്ക്

Published : Jul 12, 2024, 08:06 AM IST
ഗംഭീറിന്‍റെ ആവശ്യം തള്ളി, ബൗളിംഗ് കോച്ച് ആയി വിനയ്‌കുമാറിനെ പരിഗണിക്കില്ല; സാധ്യത ഈ രണ്ട് താരങ്ങൾക്ക്

Synopsis

മുഖ്യ പരിശീലകനാവുന്നതിന് മുമ്പ് ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിനെത്തിയപ്പോള്‍ ഗംഭീര്‍ മുന്നോട്ടുവെച്ച ഉപാധികളിലൊന്ന് സഹപരിശീലകരെ തെരഞ്ഞെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു.

മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതിന് പിന്നാലെ സപ്പോര്‍ട്ട് സ്റ്റാഫിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ബാറ്റിംഗ്, ഫീല്‍ഡിംഗ്, ബൗളിംഗ് പരിശീലകരെയാണ് പ്രധാനമായും ബിസിസിഐ തേടുന്നത്. ബാറ്റിംഗ് പരിശിലക സ്ഥാനത്തേക്കോ സഹ പരിശീലക സ്ഥാനത്തേക്കോ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗംഭീര്‍ തന്നെയാണ് അഭിഷേക് നായരുടെ പേര് ബിസിസിഐക്ക് മുമ്പാകെ വെച്ചത്. ഫീല്‍ഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്സ് അടക്കമുള്ള താരങ്ങളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും ഏറ്റവും ഒടുവിലായി കേള്‍ക്കുന്ന പേര് കൊല്‍ക്കത്തയുടെ ഫീല്‍ഡിംഗ് പരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെുടെ പേരാണ്.

മുഖ്യ പരിശീലകനാവുന്നതിന് മുമ്പ് ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിനെത്തിയപ്പോള്‍ ഗംഭീര്‍ മുന്നോട്ടുവെച്ച ഉപാധികളിലൊന്ന് സഹപരിശീലകരെ തെരഞ്ഞെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് മുന്‍ കര്‍ണാടക പേസര്‍ വിനയ് കുമാറിന്‍റെ പേര് ഗംഭീര്‍ മുന്നോട്ട് വെച്ചത്.എന്നാല്‍ വിനയ് കുമാറിന്‍റെ പേര് ബിസിസിഐ തുടക്കത്തിലെ തള്ളിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബൗളിംഗ് പരിശീലകനായി മുന്‍ പേസര്‍ സഹീര്‍ ഖാനെയോ ലക്ഷ്മിപതി ബാലാജിയെയോ ആണ് ബിസിസിഐ പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗംഭീറീനെ കോച്ചാക്കുന്നതിന് മുമ്പ് കോലിയോട് ചോദിച്ചില്ല, ബിസിസിഐ അഭിപ്രായം തേടിയത് ഹാര്‍ദ്ദിക്കിനോട് മാത്രം

ഇന്ത്യക്കായി 92 ടെസ്റ്റുകളില്‍ നിന്ന് 311 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള സഹീര്‍ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ മുൻ ടീം ഡയറക്ടറുമായിരുന്നു. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളുമാണ് സഹീര്‍.ഗംഭീറിനെപ്പോലെ കര്‍ക്കശക്കാരനായ കോച്ച് ഉള്ളപ്പോള്‍ സീനിയര്‍ താരങ്ങളുമായുള്ള ബന്ധം ഉലയാതിരിക്കാന്‍ സഹീറിനെപ്പോലൊരു താരത്തിന്‍റെ സാന്നിധ്യം സഹായിക്കുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.

ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന്‍റെ പ്രതിഫലം, തീരുമാനമെടുക്കാന്‍ സമയമുണ്ടെന്ന് ബിസിസിഐ

ലക്ഷ്മിപതി ബാലാജിാകട്ടെ ഇന്ത്യക്കായി എട്ട് ടെസ്റ്റകളില്‍ നിന്ന് 27 വിക്കറ്റുകളും 30 ഏകദിനങ്ങളില്‍ നിന്ന് 34 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ബൗളിംഗ് പരിശീലകനായ പരിചയ സമ്പത്തും ബാലാജിക്കുണ്ട്. സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിനൊപ്പം അദ്ദേഹത്തിന്‍റെ സഹപരിശീലകരായിരുന്ന ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവരം സ്ഥാനമൊഴിയുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന് വീണ്ടുമൊരു ഊഴം കൂടി കൊടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തിൽ ഗംഭീറിന്‍റെ തീരുമാനം അംഗീകരിക്കനാണ് ബിസിസിഐ തീരുമാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര