PAK vs AUS : ഓസീസിനെതിരെ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് ടോസ്; ഹസന്‍ അലി പുറത്ത്

Published : Mar 31, 2022, 03:28 PM ISTUpdated : Mar 31, 2022, 03:30 PM IST
PAK vs AUS : ഓസീസിനെതിരെ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് ടോസ്; ഹസന്‍ അലി പുറത്ത്

Synopsis

നേരത്തെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ നേടിയിരുന്നു. ഒുരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഹസന്‍ അലിക്ക് പകരം ഷഹീന്‍ അഫ്രീദി ടീമിലെത്തി. ഓസ്‌ട്രേലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

ലാഹോര്‍: പാകിസ്ഥാനെതിരായ (PAK vs AUS) രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ (Australia) ആദ്യം ബാറ്റ് ചെയ്യും. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ സന്ദര്‍ശകര്‍ക്ക് പരമ്പര സ്വന്തമാക്കാം. 

നേരത്തെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ നേടിയിരുന്നു. ഒുരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഹസന്‍ അലിക്ക് പകരം ഷഹീന്‍ അഫ്രീദി ടീമിലെത്തി. ഓസ്‌ട്രേലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

ഓസ്‌ട്രേലിയ : ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ബെന്‍ മക്‌ഡെര്‍മോട്ട്, മര്‍നസ് ലബുഷെയ്ന്‍, മാര്‍കസ് സ്‌റ്റോയിനിസ്, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, നതാന്‍ എല്ലിസ്, ആഡം സാംപ, മിച്ചല്‍ സ്വെപ്‌സണ്‍. 

പാകിസ്ഥാന്‍ : ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഇഫ്തികര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് വസിം, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, സഹിദ് മഹ്‌മൂദ്. 

ആദ്യ ഏകദിനം 88 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചിരുന്നത്. അന്നും ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സ് നേടി. 101 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് സന്ദര്‍ശകരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് 45.2 ഓവറില്‍ 225 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് പാകിസ്ഥാനെ തകര്‍ത്തത്. ഇമാം ഉള്‍ ഹഖ് (103) സെഞ്ചുറി നേടിയിട്ടും കാര്യമുണ്ടായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗംഭീറിന് ഇപ്പോഴും എന്നോട് പക, നേരില്‍ കണ്ടാൽ പോലും മിണ്ടില്ല'; വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടർ
'ലോകകപ്പിന്‍റെ താരമായിട്ടും സഞ്ജുവിനെ നൈസായി ഒഴിവാക്കി'?, ലോകകപ്പ് ഫോട്ടോ പങ്കുവെച്ച ഗില്ലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍