പാകിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 458 രൂപ; പ്രതിസന്ധിയിൽ സർക്കാരിനൊപ്പം നിൽക്കാൻ ഷാഹിദ് അഫ്രീദിയുടെ ആഹ്വാനം

Published : Apr 03, 2026, 01:55 PM IST
Shahid Afridi crush on Sonali Bendre 1

Synopsis

പെട്രോൾ വിലയിൽ 42.7 ശതമാനവും ഡീസൽ വിലയിൽ 54.9 ശതമാനവുമാണ് വർദ്ധനവുണ്ടായിരിക്കുന്നത്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ നിലവിൽ വരുമെന്ന് ധനമന്ത്രി അലി പർവേസ് മാലിക് അറിയിച്ചു.

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് പാകിസ്ഥാനിൽ ഇന്ധനവില സർവ്വകാല റെക്കോർഡിൽ. പെട്രോൾ ലിറ്ററിന് 458.40 പാകിസ്ഥാൻ രൂപയായാണ് വർധിപ്പിച്ചത്. ഇസ്രായേൽ-ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ യുദ്ധാന്തരീക്ഷം ആഗോള എണ്ണ വിപണിയെ തകിടം മറിച്ചതാണ് പാകിസ്ഥാനെയും സാരമായി ബാധിച്ചത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമാകുന്നതിനിടെ, ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കണമെന്ന് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി അഭ്യർത്ഥിച്ചു.

പെട്രോൾ വിലയിൽ 42.7 ശതമാനവും ഡീസൽ വിലയിൽ 54.9 ശതമാനവുമാണ് വർദ്ധനവുണ്ടായിരിക്കുന്നത്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ നിലവിൽ വരുമെന്ന് ധനമന്ത്രി അലി പർവേസ് മാലിക് അറിയിച്ചു. ഇതോടെ പാകിസ്താനിലെ സാധാരണക്കാരുടെ ജീവിതച്ചെലവ് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കുകയാണ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജനങ്ങൾ ക്ഷമയോടെ സർക്കാരിനെ പിന്തുണയ്ക്കണമെന്ന് അഫ്രീദി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

സുഹൃത്തുക്കളെ, യുദ്ധം കാരണം ലോകം മുഴുവൻ ഊർജ്ജ പ്രതിസന്ധി നേരിടുകയാണ്. എങ്കിലും മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ച് പാകിസ്ഥാൻ ഇപ്പോഴും മെച്ചപ്പെട്ട നിലയിലാണ്. ഈ സമയത്ത് സർക്കാരിനെ പിന്തുണയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാജ്യത്തിന്‍റെ പുരോഗതിക്കായി സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം നാം നിൽക്കണം- അഫ്രീദി പറഞ്ഞു.

 

അഫ്രീദിയുടെ സന്ദേശത്തിന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അഫ്രീദിയുടേത് ദേശസ്‌നേഹപരമായ നിലപാടാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, നിത്യജീവിതത്തിന് ബുദ്ധിമുട്ടുന്ന സാധാരണക്കാരന്‍റെ അവസ്ഥ താരത്തിന് മനസിലാകില്ലെന്ന് വിമർശിക്കുന്നവരും കുറവല്ല. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നീളുന്ന പക്ഷം എണ്ണവില ഇനിയും വർദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് പാകിസ്ഥാൻ പോലെയുള്ള സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത്
ഒന്നാം നമ്പറാണെന്നുപോലും പരിഗണിക്കാതെ വരുണ്‍ ചക്രവർത്തിയെ തൂക്കിയടിച്ച് അഭിഷേക്; ഡേവിഡ് പെയ്നിനോട് പ്രതികാരം തീര്‍ത്ത് ഫിന്‍ അലൻ