രഞ്ജി ട്രോഫി: രണ്ടാം ദിനം പൊരുതിയത് ബാബാ അപരാജിത് മാത്രം, സൗരാഷ്ട്രക്കെതിരെ കേരളത്തിന് കൂറ്റൻ ലീഡില്ല

Published : Nov 09, 2025, 02:50 PM IST
Kerala vs Saurashtra

Synopsis

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് സ്കോര്‍ 100 കടന്നതിന് പിന്നാലെ അഹമ്മദ് ഇമ്രാന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രക്കെതിരെ കേരളം ഒന്നാം ഇന്നിംഗ്സില്‍ 233 റണ്‍സിന് പുറത്ത്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160 റണ്‍സിന് മറുപടിയായി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളം 233 റണ്‍സിന് ഓൾ ഔട്ടായി. സൗരാഷ്ട്രക്കെതിരെ കൂറ്റന്‍ ലീഡ് പ്രതീക്ഷിച്ച കേരളത്തിന് 73 റണ്‍സിന്‍റെ ലീഡെ നേടാനായുള്ളു. 80 റണ്‍സെടുത്ത രോഹൻ കുന്നുമ്മലിന് പുറമെ 69 റണ്‍സെടുത്ത ബാബാ അപരാജിതും 38 റണ്‍സെടുത്ത അങ്കിത് ശര്‍മയും മാത്രമാണ് കേരളത്തിനായി ഒന്നാം ഇന്നിംഗ്സില്‍ പൊരുതിയത്. നാലു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജയദേവ് ഉനദ്ഘട്ടും രണ്ട് വിക്കറ്റെടുത്ത ഹിറ്റെന്‍ കൻബിയുമാണ് സൗരാഷ്ട്രക്കായി ബൗളിംഗില്‍ തിളങ്ങിയത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് സ്കോര്‍ 100 കടന്നതിന് പിന്നാലെ അഹമ്മദ് ഇമ്രാന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.10 റണ്‍സെടുത്ത അഹമ്മദ ഇമ്രാനെ സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്ഘട്ടാണ് പുറത്താക്കിയത്. അര്‍ധസെഞ്ചുറിയുമായി ക്രീസില്‍ നിന്ന രോഹന്‍ കുന്നുമ്മലിനെ(80) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ചിരാഗ് ജാനി കേളത്തിന് അടുത് പ്രഹരമേല്‍പിച്ചു. പിന്നാലെ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനെ(0) പൂജ്യത്തിന് മടക്കിയ ഉനദ്ഘട്ട് കേരളത്തെ 136-5ലേക്ക് തള്ളിയിട്ട് പ്രതിരോധത്തിലാക്കിയെങ്കിലും അപരാജിത്-അങ്കിത് ശര്‍മ സഖ്യം കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചു.

ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. അങ്കിത് ശര്‍മയെ പുറത്താക്കിയ ധര്‍മേന്ദ്ര ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വരുണ്‍ നായനാരെ(0) പ്രേരക് മങ്കാദ് പുറത്താക്കിയപ്പോള്‍ എന്‍ പി ബേസില്‍(0) റണ്ണൗട്ടായി. ഏദന്‍ ആപ്പിള്‍ ടോമിനെ(4) ബൗള്‍ഡാക്കിയ ഉനദ്ഘട്ട് ബാബാ അപരാജിതിനെ(69) കൂടി മടക്കി കേരളത്തിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.സീസണില്‍ ആദ്യമാണ് കേരളം എതിരാളികള്‍ക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നത്.

ഇന്നലെ ഓപ്പണര്‍ ആകര്‍ഷിന്‍റെയും(18) മുന്‍ ക്യാപ്റ്റൻ സച്ചിന്‍ ബേബിയുടെയും(1) വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായിരുന്നു. രോഹന്‍ കുന്നുമ്മലിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ആകര്‍ഷ് പുറത്തായത്. ആദ്യ മൂന്ന് കളികളില്‍ രണ്ട് സമനിലയും ഒരു ഇന്നിംഗ്സ് തോല്‍വിയും വഴങ്ങിയ കേരളത്തിന് സൗരാഷ്ട്രക്കെതിരെ മികച്ച വിജയം അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം
'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍