ഇംഗ്ലണ്ടില്‍ സിക്സ് അടിച്ച് ലോക റെക്കോര്‍ഡിട്ട് റിഷഭ് പന്ത്, കോലിയെ മറികടന്ന് ശുഭ്മാന്‍ ഗില്‍

Published : Jul 05, 2025, 06:52 PM ISTUpdated : Jul 05, 2025, 06:54 PM IST
Rishabh Pant. (Photo- @BCCI X)

Synopsis

നാലാം ദിനം ആദ്യ സെഷനില്‍ 126-3 എന്ന നിലയില്‍ പതറിയ ഇന്ത്യക്ക് റിഷഭ് പന്തിന്‍റെ കൗണ്ടര്‍ അറ്റാക്കാണ് തുണയായത്.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ സിക്സര്‍ റെക്കോര്‍ഡിട്ട് ഇന്ത്യയുടെ റിഷഭ് പന്ത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം നേരിട്ട നാലാം പന്ത് തന്നെ സിക്സിന് തൂക്കിയതോടെയാണ് റിഷഭ് പന്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ വിദേശ രാജ്യത്ത് ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് റിഷഭ് പന്ത് സ്വന്തമാക്കിയത്. ജോഷ് ടങിനെതിരെ ഇന്ന് നേടിയ സിക്സര്‍ ഇംഗ്ലണ്ടിലെ റിഷഭ് പന്തിന്‍റെ 22ാം സിക്സായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ 21 സിസ്കുള്‍ പറത്തി റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്ന ബെന്‍ സ്റ്റോക്സിനെയാണ് റിഷഭ് പന്ത് ഇന്ന് മറികടന്നത്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തിയ രണ്ടാമത്തെ താരം സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സാണ്. ഇംഗ്ലണ്ടില്‍ 16 സിക്സുകളാണ് റിച്ചാര്‍ഡ്സിന്‍റെ പേരിലുള്ളത്. റെക്കോര്‍ഡിട്ടശേഷവും സിക്സ് അടി തുടര്‍ന്ന റിഷഭ് പിന്നീട് ജോഷ് ടങിനെ രണ്ട് തവണ കൂടി സിക്സിന് പറത്തി.

 

നാലാം ദിനം ആദ്യ സെഷനില്‍ 126-3 എന്ന നിലയില്‍ പതറിയ ഇന്ത്യക്ക് റിഷഭ് പന്തിന്‍റെ കൗണ്ടര്‍ അറ്റാക്കാണ് തുണയായത്. ഇംഗ്ലീഷ് പേസര്‍മാരെയും സ്പിന്നര്‍മാരെയും അടിച്ചുപറത്തിയ പന്ത് നാലാം ദിനം ലഞ്ചിനുശേഷം 48 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 58 പന്തില്‍ 65 റണ്‍സെടുത്ത പന്ത് മൂന്ന് സിക്സും എട്ട് ഫോറും പറത്തിയാണ് പുറത്തായത്. നേരത്ത ലീഡ്സില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയിരുന്ന റിഷഭ് പന്ത് രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 25 റണ്‍സെടുത്ത് പുറത്തായിരുന്നു.

കിംഗിനെ പിന്നിലാക്കി പ്രിന്‍സ്

ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാകട്ടെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയതോടെ വിദേശപരമ്പരകളില്‍ ക്യാപ്റ്റനായി അരങ്ങേറി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യൻ ക്യാപ്റ്റനായി. 2014-15ലെ ഓസ്ട്രേലിയന്‍ പരമ്പരയില്‍ 449 റണ്‍സടിച്ച് ക്യാപ്റ്റനായി അരങ്ങേറിയ വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഗില്‍ ഇന്ന് മറികടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍