
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ റിഷഭ് പന്തിനെ ക്യാപ്റ്റനാക്കി ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബാറ്റിംഗിനിടെ ക്രിസ് വോക്സിന്‍റെ പന്ത് കാലില്‍ കൊണ്ടാണ് റിഷഭ് പന്തിന് പരിക്കേറ്റത്. പിന്നീട് ഇംഗ്സണ്ടിനെതിരായ അവസാന ടെസ്റ്റ് നഷ്ടമായ റിഷഭ് പന്തിന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു.
മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് റിഷഭ് പന്ത് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത്. ഒക്ടോബര്‍ 25ന് ആരംഭിക്കുന്ന ഡല്‍ഹി-ഹിമാചല്‍പ്രദേശ് മത്സരത്തിലൂടെയാകും റിഷഭ് പന്ത് തിരിച്ചെത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. സായ് സുദര്‍ശനാണ് എ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പായാണ് ചതുര്‍ദിന ടെസ്റ്റ് പരമ്പര.
ദക്ഷിണാഫ്രിക്കക്കെതിരായ ചതുര്‍ദിന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 13 അംഗ ടീമില്‍ എന്‍ ജഗദീശൻ, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീദാര്‍, അന്‍ഷുല്‍ കാംബോജ്, തനുഷ് കൊടിയാന്‍ എന്നിവരുമുണ്ട്. രണ്ടാം മത്സരത്തിനുള്ള ടീമില്‍ കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, റുകുരാജ് ഗെയ്ക്‌വാദ്, ഖലീല്‍ അഹമ്മദ്, അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ തിരിച്ചെത്തുമ്പോള്‍ ജഗദീശന്‍, ആയുഷ് മാത്രെ, പാട്ടീദാര്‍, അന്‍ഷുല്‍ കാംബോജ്, യാഷ് താക്കൂര്‍, ആയുഷ് ബദോനി, സാരാന്‍ഷ് ജെയിന്‍ എന്നിവര്‍ പുറത്തായി. രഞ്ജി ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ തമിഴ്നാടിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയ ഇഷാന്‍ കിഷനെയും ടീമിലേക്ക് പരിഗണിച്ചില്ല.
റിഷഭ് പന്ത് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, എൻ ജഗദീശൻ, സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ഹർഷ് ദുബെ, തനുഷ് കൊടിയാൻ, മാനവ് സുത്താർ, അൻഷുൽ കാംബോജ്, യാഷ് താക്കൂർ, ആയുഷ് ബദോനി, സാരാൻഷ് ജെയിന്‍.
റിഷഭ് പന്ത് (ക്യാപ്റ്റൻ), കെ എൽ രാഹുൽ, ധ്രുവ് ജുറെൽ, സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ഹർഷ് ദുബെ, തനുഷ് കൊടിയാൻ, മാനവ് സുത്താർ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ, അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!