യുപി വാരിയേഴ്സിനെ തൂത്തുവാരി ആര്‍സിബി, തുടര്‍ച്ചയാ രണ്ടാം ജയം, പോയന്‍റ് പട്ടികയില്‍ ഒന്നാമത്

Published : Jan 12, 2026, 10:50 PM IST
WPL RCB Win

Synopsis

തകര്‍ത്തടിച്ച ഗ്രേസ് ഹാരിസിന്‍റെയും ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ബാറ്റിംഗ് മികവില്‍ ആര്‍സിബി ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയന്‍റ് പട്ടികയില്‍ ഒന്നാമത്. യുപി വാരിയേഴ്സിനെതിരെ ഒമ്പത് വിക്കറ്റ് ജയവുമാണ് ആര്‍സിബി ഒന്നാമത് എത്തിയത്. ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെ നേടാനായുള്ളു. മറുപടി ബാറ്റിംഗില്‍ തകര്‍ത്തടിച്ച ഗ്രേസ് ഹാരിസിന്‍റെയും ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ബാറ്റിംഗ് മികവില്‍ ആര്‍സിബി ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 40 പന്തില്‍ 85 റണ്‍സെടുത്ത് ഗ്രേസ് ഹാരിസാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. സ്മൃതി മന്ദാന 32 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റിച്ച ഘോഷ് രണ്ട് പന്തില്‍ നാലു റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സ്മൃതി-ഗ്രേസ് ഹാരിസ് സഖ്യം 11.4 ഓവറില്‍ 137 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സ് തുടക്കം മുതല്‍ തകര്‍ന്നടിഞ്ഞിരുന്നു. ക്യാപ്റ്റൻ മെഗ് ലാനിംഗും(14), ഹര്‍ലീന്‍ ഡിയോളും(11) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 21 റണ്‍സെടുത്തെങ്കിലും പിന്നീട് യുപിക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഫോബെ ലിച്ചിഫീല്‍ഡ്(20)പൊരുതി നോക്കിയെങ്കിലും കിരണ്‍ നാവ്‌ഗിരെ(4) നിലയുറപ്പിക്കാതെ മടങ്ങി. ലിച്ചിഫീല്‍ഡിന് പിന്നാലെ ശ്വേതാ ഷെറാവത്ത് ഗോള്‍ഡന്‍ ഡക്കായതോടെ 8.2 ഓവറില്‍ 50-5ലേക്ക് വീണ പൂനെയെ ദേനേന്ദ്ര ഡോട്ടിനെ കൂട്ടുപിടിച്ച് പൊരുതിയ ദീപ്തി ശര്‍മയാണ് കരകയറ്റിയത്.

 

ദീപ്തി 35 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ദേനേന്ത്ര ഡോട്ടില്‍ 37 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു.ആര്‍സിബിക്കായി ശ്രേയങ്ക പാട്ടീലും നദീന്‍ ഡി ക്ലാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ആദ്യ മത്സരത്തില്‍ ആര്‍സിബി മുംബൈ ഇന്ത്യൻസിനെ തോല്‍പ്പിച്ചിരുന്നു. കളിച്ച രണ്ട് കളികളും ജയിച്ച ആര്‍സിബി മുംബൈയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ യുപി വാരിയേഴ്സ് അവസാന സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മഴയും വൈഭവും ചതിച്ചു, അണ്ടര്‍ 19 ലോകകപ്പ് സന്നാഹത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോല്‍വി
ഐപിഎല്ലിലും ഇന്ത്യൻ ടീമിലും ഇനി പ്രതീക്ഷയില്ല, 31-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് മിസ്റ്ററി സ്പിന്നര്‍ കെ സി കരിയപ്പ