
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് അര്‍ധസെഞ്ചുറികളുമായി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനായിരുന്നു. എന്നാല്‍ ഏകദിന പരമ്പരയിലെ ഫോം ടി20 പരമ്പരയില്‍ ആവര്‍ത്തിക്കാന്‍ കിഷനായില്ല. ആദ്യ രണ്ട് ടി20കളിലും ഓപ്പണറായി ഇറങ്ങി നിരാശപ്പെടുത്തിയതോടെ മൂന്നാം ടി20യില്‍ കിഷന് വിശ്രമം അനുവദിച്ച് യശസ്വി ജയ്സ്വാളിന് ഇന്ത്യ ഓപ്പണര്‍ സ്ഥാനത്ത് അവസരം നല്‍കി.
അരങ്ങേറ്റത്തില്‍ യശസ്വിക്ക് തിളങ്ങാനായില്ലെങ്കിലും മറ്റന്നാള്‍ നടക്കുന്ന നാലാം ടി20യിലും യശസ്വി തന്നെ ഓപ്പണറായി തുടരനാണ് സാധ്യത. ഈ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ് പകരം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ കിഷന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കണമെങ്കില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്ത് പഠിക്കേണ്ടി വരുമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗ്.
ഏകദിന ലോകകപ്പിലായാലും ഇഷാന്‍ കിഷന്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത് ശീലിക്കേണ്ടിവരും. കാരണം, ഏകദിന ലോകകപ്പില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന കെ എല്‍ രാഹുലിന്‍റെ ബാക്ക് അപ് ആയാണ് കിഷനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ അഞ്ചാം നമ്പറില്‍ എങ്ങനെ ബാറ്റ് ചെയ്യണണെന്ന് കിഷന്‍ പഠിക്കേണ്ടിവരുമെന്ന് ആര്‍പി സിംഗ് ജിയോ സിനിമയില്‍ പറഞ്ഞു.
രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായും രോഹിത്തും ഗില്ലുമാകും ലോകകപ്പില്‍ ഓപ്പണര്‍മാര്‍. ഗില്ലിന്‍റെ സമീപകാല പ്രകടനം അത്ര ആശങ്കയുണ്ടാക്കുന്നതാമെങ്കിലും ലോകകപ്പിലും ഗില്‍ തന്നെ ഓപ്പണറായി തുടരാനാണ് സാധ്യത. ഇരുവരും ഓപ്പണര്‍മാരായാല്‍ പിന്നെ ഇഷാന്‍ കിഷന് ടോപ് ഓര്‍ഡറില്‍ എവിടെയാണ് അവസരം കിട്ടുക. ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങുകയെ വഴിയുള്ളൂവെന്നും ആര്‍ പി സിംഗ് വ്യക്തമാക്കി.
ഓപ്പണര്‍ സ്ഥാനത്ത് യശസ്വിക്ക് കുറഞ്ഞത് മൂന്ന് കളികളിലെങ്കിലും അവസരം നല്‍കണമെന്നും ആര്‍ പി സിംഗ് വ്യക്തമാക്കി. ഒരു മത്സരം മാത്രം കളിപ്പിച്ച് ഒരു കളിക്കാരനെ പുറത്തിരുത്താനാവില്ല. കുറഞ്ഞത് മൂന്നു മുതല്‍ അഞ്ച് മത്സരങ്ങളിലെങ്കിലും അവന് അവസരം നല്‍കണം. റണ്ണടിച്ചാല്‍ ജയ്സ്വാള്‍ ഓപ്പണറായി തുടരുന്നതില്‍ തെറ്റില്ലെന്നും ആര്‍ പി സിംഗ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!