അമ്മയുടെ വിയോഗത്തിന് പിന്നാലെ വിഷാദരോഗം, മുൻ ബിസിസിഐ സെലക്ടറും സച്ചിന്‍റെ സഹതാരവുമായിരുന്ന സലീൽ അങ്കോള ചികിത്സയിൽ

Published : May 07, 2026, 06:19 PM IST
Sachin Tendulkar teammate salil ankola

Synopsis

പൂർണ്ണമായി തകർന്നുപോകുന്നതിന് മുൻപ് ചികിത്സ തേടാൻ അങ്കോള കാണിച്ച മനക്കരുത്തിനെ കുടുംബം അഭിനന്ദിച്ചു.

മുംബൈ: മുൻ ഇന്ത്യൻ പേസറും ബിസിസിഐ ദേശീയ സെലക്ടറുമായിരുന്ന സലീൽ അങ്കോളയെ വിഷാദരോഗത്തെ തുടർന്ന് പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെയുണ്ടായ മാനസികാഘാതമാണ് 58-കാരനായ അങ്കോളയെ വിഷാദത്തിലേക്ക് നയിച്ചത്. പുനെയിലെ ചികിത്സാ കേന്ദ്രത്തിൽ അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി കുടുംബം അറിയിച്ചു.

പൂർണ്ണമായി തകർന്നുപോകുന്നതിന് മുൻപ് ചികിത്സ തേടാൻ അങ്കോള കാണിച്ച മനക്കരുത്തിനെ കുടുംബം അഭിനന്ദിച്ചു. അദ്ദേഹം ഒരു പോരാളിയാണ്, പഴയതിനേക്കാൾ കരുത്തോടെ തിരിച്ചു വരും. വ്യായാമവും മറ്റുമായി അദ്ദേഹം ആരോഗ്യ നില വീണ്ടെടുക്കുകയാണ്. അദ്ദേഹത്തിന്‍റെ ആദ്യ പ്രണയമായ ക്രിക്കറ്റിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ഭാര്യ റിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നേരത്തെ മദ്യാസക്തിയിൽ നിന്ന് മോചിതനാകാനും അങ്കോള ചികിത്സ തേടിയിരുന്നു.

2024-ലാണ് സലീൽ അങ്കോളയുടെ മാതാവ് മാല അങ്കോളയെ (77) പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. അവര്‍ സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഈ സംഭവം അങ്കോളയെ വല്ലാതെ തളർത്തിയിരുന്നു. 1989-ൽ സച്ചിൻ ടെൻ‍ഡുൽക്കർക്കൊപ്പം പാകിസ്ഥാനെതിരെയായിരുന്നു അങ്കോളയുടെയും അരങ്ങേറ്റം. ഇന്ത്യക്കായി ഒരു ടെസ്റ്റും 20 ഏകദിനങ്ങളും കളിച്ചു. എന്നാല്‍ ബോണ്‍ ട്യൂമറും നിരന്തരമേറ്റ പരിക്കുകളും അങ്കോളയുടെ കരിയറിന് തടസമായി.

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ചീഫ് സെലക്ടറായും പിന്നീട് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ ദേശീയ സെലക്ഷൻ കമ്മിറ്റിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം 'കോറ കാഗസ്' അടക്കം നിരവധി ശ്രദ്ധേയമായ സീരിയലുകളിലും 'കുരുക്ഷേത്ര', 'പിതാ' തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർത്ഥിയുമായിരുന്നു. പരിക്കുകൾ കരിയർ തകർത്തില്ലായിരുന്നെങ്കിൽ ഐപിഎല്ലിലെ മികച്ച താരമാകുമായിരുന്നു താനെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അങ്കോള പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'21-ാം വയസ്സിൽ അവൻ വിരമിച്ചേക്കും', വൈഭവ് സൂര്യവംശിയെക്കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസങ്ങള്‍
പരാഗിന് പിന്നാലെ ചാഹലും കുടുങ്ങി, വിമാനത്തിനുള്ളില്‍വെച്ച് ഇ-സിഗരറ്റ് വലിച്ച ചാഹലിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്, വിവാദം