'സംശയമുണ്ടോ', ഏഷ്യാ കപ്പില്‍ ഇന്ത്യ തന്നെ ഫേവറ്റൈറ്റുകളെന്ന് മുന്‍ പാക് നായകന്‍

Published : Aug 15, 2022, 06:44 PM IST
'സംശയമുണ്ടോ', ഏഷ്യാ കപ്പില്‍ ഇന്ത്യ തന്നെ ഫേവറ്റൈറ്റുകളെന്ന് മുന്‍ പാക് നായകന്‍

Synopsis

ഇതൊക്കെയാണെങ്കിലും ഇന്ത്യ കഴിഞ്ഞാല്‍ പാക്കിസ്ഥാന് തന്നെയാണ് സാധ്യതകള്‍ കൂടുതല്‍. കാരണം, തങ്ങളുടേതായ ദിവസം ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ അവര്‍ക്കാവും. പ്രത്യേകിച്ച് ടി20 ക്രിക്കറ്റില്‍ ഒരു കൂട്ടുകെട്ടൊക്കെ മത്സരഗതി മാറ്റി മറിക്കും.

കറാച്ചി: ഈ മാസം അവസാനം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകളെന്ന് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഇന്ത്യ ഫേവറ്റൈറ്റുകളായാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും, അവര്‍ക്ക് വിറ്റാമിന്‍റെ കുറവൊന്നുമില്ലല്ലോ എന്നായിരുന്നു യുട്യൂബ് ചാനലില്‍ ബട്ടിന്‍റെ മറുപടി.

ഏഷ്യാ കപ്പ് ജയിക്കാന്‍ കൂടുതല്‍ സാധ്യതയുളള ടീം ഇന്ത്യയാണെന്ന് പറയാനുള്ള കാരണങ്ങളും ബട്ട് വിശദീകരിച്ചു. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന  ഏത് ടീമിനും കപ്പ് അടിക്കാം. പക്ഷെ യാഥാര്‍ത്ഥ്യം എന്താണെന്ന് വെച്ചാല്‍ ഇന്ത്യ സമീപകാലത്ത് ആസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിനവരെ സഹായിക്കുന്നത് ഓരോ കളിക്കാരനും ഒത്ത പകരക്കാരുണ്ടെന്നതാണ്. അവരെയെല്ലാ പരീക്ഷിച്ച് രാജ്യാന്തര മത്സര പരിചയം നേടിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ ഫേവറൈറ്റുകള്‍ എന്ന് ആളുകള്‍ വിളിക്കുന്നത്.

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരത്തിന്‍റെ ടിക്കറ്റിനായി ആരാധകരുടെ കൂട്ടപ്പൊരിച്ചില്‍, വെബ്സൈറ്റ് പണിമുടക്കി

പാക്കിസ്ഥാനും മികച്ച ടീമാണെങ്കിലും അവരെ  സംബന്ധിച്ചിടത്തോളം ഇന്ത്യയെ പോലെ മികച്ച പകരക്കാരുടെ നിരയില്ല. അതുണ്ടാക്കാന്‍ ശ്രമിച്ചിട്ടുമില്ല. അതിന് കാരണം നമ്മുടെ നിലവിലെ സമ്പ്രദായത്തിലുളള വിശ്വാസമില്ലായ്മയാണ്. അതുകൊണ്ടുതന്നെ നമ്മുടെ രണ്ടാം നിര ടീമിനെ എവിടെയും കളിപ്പിക്കാനായി അയച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ബാബര്‍ അസമിനോ, മുഹമ്മദ് റിസ്‌വാനോ ഷഹീന്‍ അഫ്രീദിക്കോ, ഫഖര്‍ സമനോ ഒന്നും വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല-ബട്ട് പറഞ്ഞു.

ഇതൊക്കെയാണെങ്കിലും ഇന്ത്യ കഴിഞ്ഞാല്‍ പാക്കിസ്ഥാന് തന്നെയാണ് സാധ്യതകള്‍ കൂടുതല്‍. കാരണം, തങ്ങളുടേതായ ദിവസം ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ അവര്‍ക്കാവും. പ്രത്യേകിച്ച് ടി20 ക്രിക്കറ്റില്‍ ഒരു കൂട്ടുകെട്ടൊക്കെ മത്സരഗതി മാറ്റി മറിക്കും. എല്ലാം അതാത് ദിവങ്ങളിലെ പ്രകടനംപോലെയിരിക്കും. അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ കറുത്ത കുതിരകളാവാനുള്ള സാധ്യതയുണ്ട്. ബംഗ്ലാദേശിനും സാധ്യതകളുണ്ട്. പക്ഷെ അവരുടെ പ്രകടനത്തിന് സ്ഥിരതയില്ലെന്നും ബട്ട് പറഞ്ഞു.

വാര്‍ണര്‍, വില്യംസണ്‍, എബിഡി, ബട്‌ലര്‍! ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ലോകതാരങ്ങള്‍- വീഡിയോ

27ന് തുടങ്ങുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റില്‍ 28നാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം.ഗ്രൂപ്പ് ഘട്ടത്തിന് പുറമെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഉണ്ടാകും. ഇതിന് ശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ പരമ്പരാഗത വൈരികളുടെ പോരാട്ടം കാണാന്‍ യുഎഇയിലെ ആരാധകര്‍ക്ക് അവസരം ലഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്