പോണ്ടിംഗിന് സ്ഥലകാലഭ്രമം, സൂര്യകുമാര്‍ യാദവിനെ ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്തതിനെതിരെ മുന്‍ പാക് നായകന്‍

Published : Aug 16, 2022, 06:33 PM IST
പോണ്ടിംഗിന് സ്ഥലകാലഭ്രമം, സൂര്യകുമാര്‍ യാദവിനെ ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്തതിനെതിരെ മുന്‍ പാക് നായകന്‍

Synopsis

പോണ്ടിംഗ് പറഞ്ഞത് വിഡ്ഢിത്തമായിപ്പോയി. കാരണം ഡിവില്ലിയേഴ്സിനെപ്പോലൊരു പ്രതിഭാസത്തെ ലോക ക്രിക്കറ്റ് ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ രാജ്യാന്തര ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ച സൂര്യകുമാറിനെപ്പോലൊരു കളിക്കാരനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത വളരെ നേരത്തെ ആയിപ്പോയി.

ലാഹോര്‍: ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്ത മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്‍റെ വിലയിരുത്തലിനെതിരെ മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. സൂര്യകുമാര്‍ യാദവ് രാജ്യാന്തര ക്രിക്കറ്റില്‍ കഴിവു തെളിയിച്ചശേഷം മതിയായിരുന്നു ഈ താരതമ്യമെന്നും ഇത് ഇത്തിരി നേരത്തെ ആയിപ്പോയെന്നും സല്‍മാന്‍ ബട്ട് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

പോണ്ടിംഗ് പറഞ്ഞത് വിഡ്ഢിത്തമായിപ്പോയി. കാരണം ഡിവില്ലിയേഴ്സിനെപ്പോലൊരു പ്രതിഭാസത്തെ ലോക ക്രിക്കറ്റ് ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ രാജ്യാന്തര ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ച സൂര്യകുമാറിനെപ്പോലൊരു കളിക്കാരനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത വളരെ നേരത്തെ ആയിപ്പോയി. ഇത്തരം താരതമ്യത്തിന് മുതിരുന്നതിന് മുമ്പ് സൂര്യകുമാര്‍ രാജ്യാന്തര ക്രിക്കറ്റില്‍ തന്‍റെ പ്രതിഭ തെളിയിക്കുന്നതുവരെ പോണ്ടിംഗിന് കാത്തിരിക്കാമായിരുന്നു. സൂര്യകുമാര്‍ പോലും പോണ്ടിംഗിന്‍റെ പ്രസ്താവന ഇത്തിരി കടന്ന കൈയായില്ലേ എന്ന് കരുതുന്നുണ്ടാവും.

'അവന്‍ ഡിവില്ലിയേഴ്സിനെപ്പോലെ, ഏത് വെല്ലുവിളിയും ചങ്കുറപ്പോടെ നേരിടുന്നവന്‍, സൂര്യയെ വാഴ്ത്തിപ്പാടി പോണ്ടിംഗ്

സൂര്യകുമാര്‍ പ്രതിഭാധനനായ കളിക്കാരനാണ്. ചില മികച്ച പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ ആദ്യം തന്നെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്യേണ്ടിയിരുന്നില്ല. പോണ്ടിംഗിന് കാത്തിരിക്കാമായിരുന്നു. കാരണം, വലിയ ടൂര്‍ണമെന്‍റുകളില്‍ സൂര്യകുമാര്‍ ഇനി കളിക്കാനും കഴിവു തെളിയിക്കാനും പോകുന്നതല്ലേയുള്ളു. വസ്തുത എന്താണെന്നുവെച്ചാല്‍ ക്രിക്കറ്റില്‍ ഡിവില്ലിയേഴ്സിനെ പോലെ മറ്റൊരു കളിക്കാരനില്ല. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് മാത്രമാണ് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന കളിക്കാരന്‍. സമീപകാലത്ത് റൂട്ടും വില്യംസണും കോലിയും രോഹിത് ശര്‍മയുമെല്ലാം ഉണ്ടെങ്കിലും ഡിവില്ലിയേഴ്സിനെപ്പോലെ അദ്ദേഹം മാത്രമേയുള്ളു. ഇവരെയെല്ലാം ഒഴിവാക്കി സൂര്യകുമാറിനെ നേരിട്ട് ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്തത് സ്ഥലകാലഭ്രമം മൂലമാവാമെന്നും ബട്ട് പറഞ്ഞു.

സൂര്യകുമാറിന്‍റെ കാര്‍ ശേഖരത്തിലേക്ക് 2.15 കോടിയുടെ ആ‍ഡംബര എസ്‌യുവി

സൂര്യകുമാറിന്‍റെ ബാറ്റിംഗ് പലപ്പോഴും പ്രതാപകാലത്തെ എ ബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കുന്നുവെന്നും ഗ്രൗണ്ടിന്‍റെ ഏത് കോണിലേക്കും പന്ത് പായിക്കാന്‍ കഴിവുള്ള 360 ഡിഗ്രി കളിക്കാരനാണ് സൂര്യകുമാറെന്നും പോണ്ടിംഗ് ഇന്നലെ ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞിരുന്നു. ലാപ് ഷോട്ടുകളും, ലേറ്റ് കട്ടും കീപ്പറുടെ തലക്ക് മുകളിലൂടെ പറത്തുന്ന ഷോട്ടുകളും അങ്ങനെ എന്തും സൂര്യകുമാറിന് കളിക്കാനാവുമെന്നും പേസിനെതിരെയും സ്പിന്നിനെതിരെയും ഒരുപോലെ കളിക്കുന്ന സൂര്യ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഉറപ്പായും ഉണ്ടാകുമെന്നും റിക്കി പോണ്ടിംഗ് പറഞ്ഞിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍