കോലിക്കും രാഹുലിനും ഒപ്പം ഇനി സഞ്ജുവും, ഐപിഎല്ലിൽ അപൂര്‍വ നേട്ടം സ്വന്തമാക്കി മലയാളി താരം

Published : May 06, 2026, 10:39 AM IST
Sanju Samson

Synopsis

ചെപ്പോക്കില്‍ നടന്ന ആദ്യ മത്സരത്തിൽ പുറത്താകാതെ 115 റൺസ് നേടിയ സഞ്ജു, ഇന്നലെ രണ്ടാം തവണയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 87 റൺസുമായി പുറത്താകാതെ നിന്നു. 

ചെന്നൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ അപരാജിത അര്‍ധസെഞ്ചുറിയോടെ ഐപിഎല്ലിൽ അപൂര്‍വനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണിൽ ഒരേ ടീമിനെതിരെ മാത്രം 200-ലധികം റൺസ് നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. വിരാട് കോലിയും കെ എൽ രാഹുലും മാത്രമാണ് സഞ്ജുവിന് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ചെപ്പോക്കില്‍ നടന്ന ആദ്യ മത്സരത്തിൽ പുറത്താകാതെ 115 റൺസ് നേടിയ സഞ്ജു, ഇന്നലെ രണ്ടാം തവണയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 87 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ ഡൽഹിക്കെതിരെ മാത്രം ഈ സീസണില്‍ സഞ്ജുവിന്‍റെ നേട്ടം 202 റൺസായി.

2016ല്‍ ഗുജറാത്ത് ലയൺസിനെതിരെ രണ്ട് മത്സരങ്ങളിൽ നിന്നായി കോലി 209 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികള്‍ ഇതിലുള്‍പ്പെടുന്നു (100*, 109). 2022ൽ മുംബൈ ഇന്ത്യൻസിനെതിരെ രണ്ട് മത്സരങ്ങളിൽ നിന്നായികെ എല്‍ രാഹുല്‍ 206 റൺസ് നേടിയിട്ടുണ്ട് (103*, 103*). സീസണിന്‍റെ തുടക്കത്തിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 22 റൺസ് മാത്രം നേടിയ സഞ്ജു പിന്നീട് അവിശ്വസനീയമായ കുതിപ്പാണ് നടത്തിയത്. അടുത്ത 7 ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് സെഞ്ചുറികളും ഒരു അർദ്ധ സെഞ്ചുറിയും സഞ്ജു അടിച്ചുകൂട്ടി. സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 402 റണ്‍സടിച്ച സഞ്ജു ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവില്‍ തിരിച്ചെത്തുകയും ചെയ്തു. ഐപിഎൽ കരിയറിൽ അഞ്ചാം തവണയാണ് സഞ്ജു ഒരു സീസണിൽ 400 റൺസ് കടക്കുന്നത്. 2024-ൽ രാജസ്ഥാൻ റോയൽസിനായി നേടിയ 531 റൺസാണ് സഞ്ജുവിന്‍റെ ഒരു സീസണിലെ ഏറ്റവും മികച്ച പ്രകടനം.

ഡൽഹിക്കെതിരായ മത്സരത്തിൽ വെറും 13 റൺസ് കൂടി നേടിയിരുന്നെങ്കിൽ സഞ്ജുവിന് വീണ്ടും സെഞ്ചുറി തികയ്ക്കാമായിരുന്നു. എന്നാൽ കളി വേഗത്തിൽ ജയിപ്പിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് താരം വ്യക്തമാക്കി. സെഞ്ചുറി നേടണമെന്നുണ്ടായിരുന്നു, പക്ഷേ അതിനായി ശ്രമിക്കുന്നത് ടീമിനോടുള്ള സ്വാർത്ഥതയാകുമെന്ന് എനിക്ക് തോന്നി. കൂടെ ബാറ്റ് ചെയ്ത കാർത്തിക് ശർമ്മ മികച്ച ഫോമിലായിരുന്നു. അതുകൊണ്ട് കളി ജയിപ്പിക്കുന്നതിനായിരുന്നു മുൻഗണന- സഞ്ജു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സെഞ്ചുറി മോഹം ഉള്ളിലുണ്ടായിരുന്നു, പക്ഷെ അവനോട് അപ്പോൾ അക്കാര്യം ചോദിക്കാന്‍ തോന്നിയില്ല', കാരണം വെളിപ്പെടുത്തി സഞ്ജു
വീണ്ടും ചേട്ടന്‍റെ വെടിക്കെട്ട്, റണ്‍വേട്ടയില്‍ ഗില്ലിനെയും കോലിയയും കിഷനെയും പിന്നിലാക്കി സഞ്ജു വീണ്ടും ടോപ് ഫൈവിൽ