പാക് ക്രിക്കറ്റില്‍ കലാപം; സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനെതിരെ അഫ്രിദി

Published : Mar 11, 2019, 09:00 PM IST
പാക് ക്രിക്കറ്റില്‍ കലാപം; സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനെതിരെ അഫ്രിദി

Synopsis

ആറ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് നടപടിക്കെതിരെ ഷാഹിദ് അഫ്രിദി. നായകന്‍ സര്‍ഫറാസ് അഹമ്മദ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കാണ് വിശ്രമം അനുവദിച്ചത്.

കറാച്ചി: ലോകകപ്പിന് മുന്‍പ് നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ആറ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് നടപടിക്കെതിരെ ഷാഹിദ് അഫ്രിദി. നായകന്‍ സര്‍ഫറാസ് അഹമ്മദ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കാണ് വിശ്രമം അനുവദിച്ചത്. ഇതേസമയം രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ച പേസര്‍ മുഹമ്മദ് ഹസ്‌നൈന് അവസരവും നല്‍കി.

'കരുത്തരായ ഓസ്‌ട്രേലിയ പോലൊരു ടീമിനെതിരെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത് അംഗീകരിക്കാനാവില്ല. ദുര്‍ബലരായിരുന്നു എതിരാളികളെങ്കില്‍ നമുക്ക് അംഗീകരിക്കാമായിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് ഓസ്‌ട്രേലിയക്കെതിരെ കളിക്കാനും തിളങ്ങാനും  കഴിഞ്ഞിരുന്നെങ്കില്‍ ലോകകപ്പില്‍ പാക് ടീമിന്‍റെ ആത്മവിശ്വാസം കൂടുമായിരുന്നു' എന്നും ഇതിഹാസ ഓള്‍റൗണ്ടര്‍ പറഞ്ഞു.

യു എ ഇയില്‍ മാര്‍ച്ച് 22 മുതല്‍ 31 വരെയാണ് അഞ്ച് ഏകദിനങ്ങളുടെ പരമ്പര നടക്കുന്നത്. സര്‍ഫറാസിന്‍റെ അസാന്നിധ്യത്തില്‍ ഷൊയ്‌ബ് മാലിക്കാണ് പാക്കിസ്ഥാനെ നയിക്കുക. ബാബര്‍ അസം, ഫഖാര്‍ സമാന്‍, ഹസന്‍ അലി, ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രിദി എന്നിവരാണ് പരമ്പരയില്‍ വിശ്രമിക്കുന്ന മറ്റ് താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ കളിച്ച താരങ്ങളാണ് ഇവരെല്ലാം. 

പാക്കിസ്ഥാന്‍ ടീം

Shoaib Malik (captain), Abid Ali, Faheem Ashraf, Haris Sohail, Imad Wasim, Imam-ul-Haq, Junaid Khan, Mohammad Abbas, Mohammad Amir, Mohammad Hasnain, Mohammad Rizwan, Saad Ali, Shan Masood, Umar Akmal, Usman Shinwari, Yasir Shah. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്, രോഹനും അപരാജിതിനും അര്‍ധസെഞ്ചുറി, ത്രിപുരക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍
വെഭവിനെയും പിന്നിലാക്കി ക്യാപ്റ്റൻ സാക്കിബുള്‍ ഗാനി, 32 പന്തില്‍ സെഞ്ചുറി, ബിഹാറിന് ലോക റെക്കോര്‍ഡ് സ്കോര്‍