
മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലാദ്യമായി ഫോമിലെത്തിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശിഖര്‍ ധവാന് മൊഹാലിയില്‍ സെഞ്ചുറി. 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്‍ 97 പന്തില്‍ സെഞ്ചുറിയിലെത്തി. എന്നാല്‍ തകര്‍ത്തുകളിച്ചിരുന്ന രോഹിത് സെഞ്ചുറിക്കരികെ പുറത്തായി. 92 പന്തില്‍ 95 റണ്‍സെടുത്ത രോഹിതിനെ ജേ റിച്ചാര്‍ഡ്‌സണ്‍ 31-ാം ഓവറില്‍ ഹാന്‍ഡ്‌സ്‌കോമ്പിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
33 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് 206 എന്ന നിലയിലാണ് ഇന്ത്യ. ധവാനൊപ്പം(103) കെ എല്‍ രാഹുലാണ് (6) ക്രീസില്‍.
ധവാന്‍ തകര്‍ത്തടിച്ച് തുടങ്ങിയപ്പോള്‍ രോഹിത് ക്ഷമയോടെയാണ് ബാറ്റിംഗാരംഭിച്ചത്. ധവാന് ഫോമിലെത്താനുള്ള അവസരങ്ങള്‍ ഒരുക്കികയായിരുന്നു രോഹിത് ശര്‍മ്മ. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു. 18-ാം ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. 15-ാം തവണയാണ് രോഹിതും ധവാനും 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം ഹിറ്റ്‌മാന്‍ കത്തിക്കയറുകയായിരുന്നു.
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. വിശ്രമം അനുവദിച്ച എം എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം ജയം ഓസ്‌ട്രേലിയക്കായാല്‍ പരമ്പര വിജയിക്കായി അവസാന ഏകദിനം വരെ കാത്തിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!