പാകിസ്ഥാൻ എകെ-47 എടുത്തപ്പോൾ ഇന്ത്യ ബ്രഹ്മോസ് കൊണ്ട് മറുപടി നല്‍കിയെന്ന് മുന്‍ പാക് താരം ഡാനിഷ് കനേരിയ

Published : Sep 22, 2025, 05:07 PM IST
Abhishek Sharma-Shubman Gill

Synopsis

ഇന്ത്യൻ ഓപ്പണര്‍മാരുടെ തിരിച്ചടി വിനാശകരമായിരുന്നു. പാകിസ്ഥാന‍ ബൗളര്‍മാര്‍ ആ അടിയില്‍ ചിതറിപ്പോയി.ചെറിയ അടി കൊടുത്ത് വലിയ അടി വാങ്ങിയതുപോലെയായി കാര്യങ്ങള്‍.

കറാച്ചി: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ വിമര്‍ശിച്ച് മുന്‍ പാക് താരം ഡാനിഷ് കനേരിയ. മത്സരത്തില്‍ പാകിസ്ഥാന്‍ എകെ 47 പ്രയോഗിച്ചപ്പോള്‍ ബ്രഹ്മോസ് കൊണ്ടാണ് ഇന്ത്യ മറുപടി നല്‍കിയതെന്നും കനേരിയ പറഞ്ഞു.പാകിസ്ഥാനായി അര്‍ധസെഞ്ചുറി നേടിയ സാഹിബ്സാദ ഫര്‍ഹാന്‍ എകെ 47 എടുത്ത് നിറയൊഴിച്ച് അര്‍ധസെഞ്ചുറി ആഘോഷിച്ചപ്പോള്‍ ഇന്ത്യൻ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും അവരുടെ സ്വന്തം ബ്രഹ്മോസ് ഉപയോഗിച്ചാണ് ബാറ്റ് കൊണ്ട് മറുപടി നല്‍കിയതെന്നും അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഫ്ലയിംഗ് കിസ് നല്‍കുകയാണ് അഭിഷേക് ശര്‍മ ചെയ്തതെന്നും കനേരിയ പറഞ്ഞു.

ഇന്ത്യയുടെ ബ്രഹ്മോസ്

ഇന്ത്യൻ ഓപ്പണര്‍മാരുടെ തിരിച്ചടി വിനാശകരമായിരുന്നു. പാകിസ്ഥാന‍ ബൗളര്‍മാര്‍ ആ അടിയില്‍ ചിതറിപ്പോയി.ചെറിയ അടി കൊടുത്ത് വലിയ അടി വാങ്ങിയതുപോലെയായി കാര്യങ്ങള്‍. അഭിഷേകിനെയും ഗില്ലിനെയും പോലുള്ള ക്ലാസ് താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ 200 റണ്‍സ് പോലും മതിയാകില്ല. ഫഖര്‍ സമനെ പുറത്താക്കാന്‍ സഞ്ജു എടുത്ത ക്യാച്ചിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളോടും കനേരിയ പ്രതികരിച്ചു. സഞ്ജു സാംസണ്‍ എടുത്തത് ക്ലീന്‍ ക്യാച്ചാണ്. തോല്‍വിക്ക് ഒരു ഒഴിവുകഴിവ് തിരയുകയാണ് പാകിസ്ഥാന്‍. മിക്കവാറും ഫഖര്‍ സമന്‍റെ പുറത്താകലാണ് അതിന് അവര്‍ കാരണമായി കണ്ടുവെച്ചിരിക്കുന്നത്.

താന്‍ ഔട്ടല്ലെന്ന് പറഞ്ഞ് ഫഖര്‍ സമന്‍ ഉറക്കെ കരയുമായിരിക്കും. പക്ഷെ സഞ്ജു എടുത്തത് ക്ലീന്‍ ക്യാച്ചാണെന്ന് വ്യക്തമാണെന്നും സഞ്ജുവിന്‍റെ വിരലുകള്‍ പന്തിന് താഴെയുണ്ടെന്ന് വ്യക്തമാണെന്നും കനേരിയ പറഞ്ഞു. അപ്പോഴും പാകിസ്ഥാന്‍ സംശയത്തിന്‍റെ ആനുകൂല്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഫഖറാകട്ടെ ആ കച്ചിത്തുരുമ്പില്‍ പിടിച്ചാണ് നില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കനേരിയ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് ഹസാരെ അരങ്ങേറ്റത്തില്‍ ജോണ്ടി റോഡ്സിന്‍റെ ലോക റെക്കോര്‍ഡ് തകര്‍ത്ത് മലയാളി താരം വിഘ്നേഷ് പുത്തൂര്‍
ടി20 റാങ്കിംഗ്: ഒടുവില്‍ സൂര്യകുമാര്‍ ടോപ് 10ല്‍ നിന്ന് പുറത്ത്, സഞ്ജുവിനും നേട്ടം, വൻ കുതിപ്പുമായി ബുമ്ര