ലോകകപ്പിന് പിന്നാലെ സ്മൃതി മന്ദാനയ്ക്ക് പ്രതിശ്രുത വരന്‍റെ സ്നേഹ സമ്മാനം; രാജ്യമാകെ ഏറ്റെടുത്ത് പ്രണയനിമിഷം

Published : Nov 05, 2025, 04:28 AM IST
Smriti Mandhana gift

Synopsis

ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയ്ക്ക് ആദരവുമായി പ്രതിശ്രുത വരൻ പലേഷ് മുച്ചൽ. സ്മൃതിയുടെ ഇനിഷ്യലുകളും ജേഴ്സി നമ്പറും ചേർന്ന 'എസ്എം 18' എന്ന ടാറ്റൂ കൈത്തണ്ടയിൽ പതിപ്പിച്ചാണ് പലേഷ് തന്‍റെ സ്നേഹം പ്രകടിപ്പിച്ചത്. 

മുംബൈ: ലോകകപ്പ് വിജയത്തിന് പിന്നാലെ മധുരമുള്ള ഒരു സമ്മാനം കൂടെ ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെ തേടി എത്തി. പ്രശസ്ത സംഗീത സംവിധായകനും ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരനുമായ പലേഷ് മുച്ചൽ, തന്‍റെ ഇടത് കൈത്തണ്ടയിൽ 'എസ്എം 18' ടാറ്റൂ പതിപ്പിച്ചതിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വനിതാ ലോകകപ്പിൽ ഇന്ത്യൻ ടീമിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച സ്മൃതിയോടുള്ള ഹൃദയസ്പർശിയായ ആദരവ് കൊണ്ടാണ് പലേഷ് ഈ ടാറ്റൂ ചെയ്തത്.

സ്മൃതിയുടെ ഇനിഷ്യൽസും ജേഴ്‌സി നമ്പറും സൂചിപ്പിക്കുന്ന'എസ്എം 18' എന്ന ടാറ്റൂ സോഷ്യൽ മീഡിയ പോസ്റ്റിൽ പലേഷ് പുറത്തുവിട്ടു. ഞായറാഴ്ച നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് ഈ പോസ്റ്റ്. ലോകകപ്പ് ട്രോഫിയുമായി അഭിമാനത്തോടെ ചിരിച്ചു നിൽക്കുന്ന സ്മൃതിയുടെ അരികിൽ നിൽക്കുന്ന പലേഷിന്‍റെ ചിത്രം രാജ്യമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കവർന്നു.

ഈ വിജയത്തോടൊപ്പം തന്നെ ഇരുവരുടെയും ബന്ധവും സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായി മാറി. പലരും ഇതിനെ മികച്ച വിവാഹ സമ്മാനം എന്ന് വിശേഷിപ്പിക്കുകയും സ്മൃതിയുടെ നേട്ടങ്ങളെ പരസ്യമായി ആദരിച്ചതിന് പലേഷിനെ അഭിനന്ദിക്കുകയും ചെയ്തു. 2019ൽ ആരംഭിച്ചതും 2024 വരെ സ്വകാര്യമായി സൂക്ഷിച്ചതുമായ സ്മൃതി - പലേഷ് പ്രണയകഥ ഈ നവംബറിൽ വിവാഹത്തിലെത്തും.

ലോകകപ്പിലെ സ്മൃതിയുടെ പ്രകടനം

ലോകകപ്പിൽ 54.25 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 434 റൺസാണ് സ്മൃതി മന്ദാന നേടിയത്. ടീമിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ സ്മൃതിയായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവാർഡിന് പിന്നിലായി ടൂർണമെന്‍റിൽ രണ്ടാമത്തെ ഉയർന്ന റൺസ് നേടിയ താരം സ്മൃതി മന്ഥാനയാണ്. നവി മുംബൈയിൽ ന്യൂസിലൻഡിനെതിരെ നേടിയ 109 റൺസാണ് ഈ ഇടംകൈയ്യൻ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം.

സെഞ്ചുറിക്ക് മുൻപ് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ നേടിയ 80, 88 എന്നിങ്ങനെ തുടർച്ചയായ സ്കോറുകളും നേടിയിരുന്നു. ഐസിസിയുടെ ലോകകപ്പ് 2025 ടീമിലും സ്മൃതിയെ ഉൾപ്പെടുത്തി, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് രണ്ട് ഇന്ത്യൻ താരങ്ങൾ.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്