വിജയനിമിഷത്തിലും പ്രതികയെ മറക്കാതെ ടീം ഇന്ത്യ, വീല്‍ചെയറിൽ വേദിയിലെത്തിച്ചത് സ്മൃതി മന്ദാന

Published : Nov 03, 2025, 06:32 PM IST
Smriti Mandhana-Pratika Rawal

Synopsis

കാല്‍ക്കുഴക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ബംഗ്ലാദശിനെതിരായ അവസാന ഗ്രൂപ്പ് മത്സരം നഷ്ടമായ പ്രതികയ്ക്ക് സെമിയിലും ഫൈനലിലും കളിക്കാനായിരുന്നില്ല.

മുംബൈ: ലോകകപ്പ് ഫൈനലില്‍ പരിക്കുമൂലം കളിക്കാനായില്ലെങ്കിലും കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് ഇന്ത്യയുടെ ഓപ്പണറായ പ്രതികാ റാവല്‍. ലോകകപ്പില്‍ സ്മൃതി മന്ദാനക്കൊപ്പം പ്രതിക നല്‍കുന്ന തുടങ്ങക്കങ്ങളാണ് ഇന്ത്യയുടെ സ്കോറിന് അടിത്തറയായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ 75 റണ്‍സടിച്ച് തിളങ്ങിയ പ്രതിക സെമിയിലെത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 122 റണ്‍സടിച്ച് നിര്‍ണായക പ്രകടനം പുറത്തെടുത്തു.

എന്നാല്‍ കാല്‍ക്കുഴക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ബംഗ്ലാദശിനെതിരായ അവസാന ഗ്രൂപ്പ് മത്സരം നഷ്ടമായ പ്രതികയ്ക്ക് സെമിയിലും ഫൈനലിലും കളിക്കാനായിരുന്നില്ല. പ്രതികയ്ക്ക് പകരം ഷഫാലി വര്‍മയെ ഇന്ത്യ ഓപ്പണറായി സെമിയിലും ഫൈനലിലും കളിപ്പിച്ചു. പ്രതികയ്ക്ക് പകരം ഇറങ്ങിയ ഷഫാലിയായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്കോററായതും നിര്‍ണായക രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതും. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കന്നി ലോകകപ്പ് കിരീടനേട്ടം ആഘോഷമാക്കുമ്പോള്‍ ഇന്ത്യൻ ടീം അംഗങ്ങളാരും ടീമില്‍ നിന്ന് പുറത്തായിട്ടും പ്രതികയെ മറന്നില്ല.

 

ഐസിസി ചെയര്‍മാന്‍ ജയ് ഷായില്‍ നിന്ന് ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയ ശേഷം ടീമിന്‍റെ വിജയം ആഘോഷിക്കാനായി ടീം അംഗങ്ങളെല്ലാം വേദിയിലേക്ക് കയറിയപ്പോള്‍ അവര്‍ക്കൊപ്പം വീല്‍ചെയറിലിരുന്ന് ആഘോഷിക്കാന്‍ പ്രതികയുമെത്തി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് പ്രതികയെ വേദിയിലേക്ക് വീല്‍ ചെയറിയില്‍ തള്ളിക്കൊണ്ടുവന്നത്. ടീം അംഗങ്ങള്‍ക്കൊപ്പം വിജയാഘോഷത്തില്‍ പങ്കെടുത്തശേഷം നല്‍കിയ അഭിമുഖത്തില്‍ പ്രതിക കണ്ണീരണിഞ്ഞു. മത്സരശേഷം എക്സ് പോസ്റ്റിലൂടെ ഇന്ത്യയുടെ കിരീടനേട്ടത്തിലെ സന്തോഷം 24കാരിയായ പ്രതിക പങ്കുവെക്കുകയും ചെയ്തു. 

 

ഗ്രൗണ്ടിലിറങ്ങി ടീമിനായി പൊരുതാന്‍ എനിക്കായില്ല. പക്ഷെ ഈ ടീമിന് ലഭിക്കുന്ന ഓരോ കൈയടിയും ഞാന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു. ഈ കണ്ണീര്‍ എന്‍റെ കൂടിയാണ് എന്നായിരുന്നു പ്രതിക എക്സില്‍ കുറിച്ചത്. ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 37, പാകിസ്ഥാനെതിരെ 31, ദക്ഷിണാഫ്രിക്കക്കെതിരെ 37, ഓസേട്രേലിയക്കെതിരെ 75, ഇംഗ്ലണ്ടിനെതിരെ 6, ന്യൂസിലന്‍ഡിനെതിരെ 122 എന്നിങ്ങനെയായിരുന്നു പ്രതികയുടെ പ്രകടനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്