
ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ലോര്‍ഡ്‌സില്‍ ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വെറ്ററന്‍ പേസര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്.
ഇംഗ്ലണ്ട്: അലക്‌സ് ലീസ്, സാക് ക്രൗളി, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ബെന്‍ ഫോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ലാക്ക് ലീച്ച്, മാറ്റി പോട്ട്‌സ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.
ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, സറേല്‍ ഇര്‍വീ, കീഗന്‍ പീറ്റേഴ്‌സന്‍, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡര്‍ ഡസ്സന്‍, കെയ്ല്‍ വെറെയ്‌നെ, മാര്‍കോ ജാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ലുംഗി എന്‍ഗിഡി.
നേരത്തെ, ടി20 പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ഏകദിന 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഒരു മത്സരം മഴ മുടക്കിയിരുന്നു. അതുകൊണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കേണ്ടത് ഇംഗ്ലണ്ടിന്റെ ആവശ്യമാണ്.
നേട്ടങ്ങള്‍ക്കരികെ ധവാനും രാഹുലും; സിംബാബ്‍വെയില്‍ പിറക്കാന്‍ സാധ്യതയുള്ള നാഴികക്കല്ലുകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!