ബിസിസിഐയെ ദേശീയ കായിക നിയമത്തിന് കീഴിൽ കൊണ്ടു വന്നൂടെ?; ചോദ്യവുമായി സുപ്രീം കോടതി

Published : Sep 09, 2026, 04:01 PM IST
BCCI

Synopsis

ബോർഡിന്‍റെ ഭരണഘടന പരിഷ്കരിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടെ നേതൃത്വത്തിൽ സുപ്രീം കോടതി നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു.

ദില്ലി: ബിസിസിഐയെയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും എന്തുകൊണ്ട് ദേശീയ കായിക നിയമത്തിന്‍റെ പരിധിയിൽ കൊണ്ടു വന്നുകൂടാ എന്ന് സുപ്രീം കോടതി. ബിസിസിഐയിലെയും സംസ്ഥാന അസോസിയേഷനുകളിലെയും ഭാരവാഹികളുടെ സർവീസ് നിബന്ധനകളും വ്യവസ്ഥകളും നിലവിൽ പ്രാബല്യത്തിലുള്ള ഈ നിയമത്തിന് കീഴിലാക്കിക്കൂടേ എന്നും കോടതി ആരാഞ്ഞു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച ചില ക്രിക്കറ്റ് ബോഡികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേ ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ബിസിസിഐക്കും സംസ്ഥാന അസോസിയേഷനുകൾക്കും വേണ്ടി ഹാജരായ അഭിഭാഷകരോട് ഇക്കാര്യത്തിൽ കൃത്യമായ മറുപടി തേടാൻ കോടതി നിർദേശിച്ചു. 2014 മുതൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസാണിത്.

ലോധ കമ്മിറ്റി ശുപാർശകളും മുൻ ഉത്തരവുകളും

ബോർഡിന്‍റെ ഭരണഘടന പരിഷ്കരിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടെ നേതൃത്വത്തിൽ സുപ്രീം കോടതി നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ലോധ കമ്മിറ്റി മുന്നോട്ടുവെച്ച ഭരണഘടനാ മാറ്റങ്ങളും ഭരണപരിഷ്കാരങ്ങളും പിന്നീട് പരമോന്നത കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2022 സെപ്റ്റംബറിൽ ബിസിസിഐയുടെ ഭരണഘടനയിൽ മാറ്റം വരുത്താൻ സുപ്രീം കോടതി അനുമതി നൽകി. ഇതുപ്രകാരം ഒരു ഭാരവാഹിക്ക് തുടർച്ചയായി 12 വർഷം വരെ (6 വർഷം സംസ്ഥാന അസോസിയേഷനിലും 6 വർഷം ബിസിസിഐയിലും) പദവികളിൽ തുടരാമെന്നും, അതിനുശേഷം 3 വർഷത്തെ നിർബന്ധിത ഇടവേള എടുത്താൽ മതിയെന്നും ഉത്തരവായി. എന്നാൽ ഇതിനുമുമ്പ് കോടതി അംഗീകരിച്ചിരുന്ന നിയമപ്രകാരം, സംസ്ഥാന അസോസിയേഷനിലോ ബിസിസിഐയിലോ തുടർച്ചയായി രണ്ട് തവണ (മൂന്ന് വർഷം വീതം) പദവികൾ വഹിച്ചാൽ മൂന്ന് വർഷത്തെ ഇടവേള നിർബന്ധമായിരുന്നു. കായിക മേഖലയിലെ സുതാര്യത ലക്ഷ്യമിട്ട് കൊണ്ടുവന്ന 2025-ലെ പുതിയ കായിക നിയമം ബിസിസിഐക്കും ബാധകമാക്കുന്നതിനെക്കുറിച്ച് വരും ദിവസങ്ങളിൽ സുപ്രീം കോടതി കൂടുതൽ വാദം കേൾക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇന്ത്യ എ ടീമിനൊപ്പം; ഓസ്‌ട്രേലിയ എക്കെതിരെ കളിക്കും, ചതുര്‍ദിന ടീമിനെ ദേവ്ദത്ത് നയിക്കും
'പ്രശ്‌നം വലുതാണ്, എനിക്ക് മാത്രം ഒന്നും ചെയ്യാന്‍ കഴിയില്ല'; പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ വസീം അക്രം