Syed Mushtaq Ali T20| ഹിമാചലിനെതിരെ വിജയലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടം; സഞ്ജു ക്രീസില്‍

By Web TeamFirst Published Nov 16, 2021, 2:23 PM IST
Highlights

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചലിനെ കേരള പേസര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. 65 റണ്‍സെടുത്ത രാഘവ് ധവാനാണ് ഹിമാചലിന്റെ ടോപ് സകോറര്‍.
 

ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി20 പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശ് ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച് കേരളത്തിന് ഭേദപ്പെട്ട തുടക്കം. ദില്ലിയില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെടുത്തിട്ടുണ്ട്. രോഹന്‍ കുന്നുമ്മലിന്റെ (22) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. മുഹമ്മദ് അസറുദ്ദീന്‍ (15), സഞ്ജു സാംസണ്‍ (10) എന്നിവരാണ് ക്രീസില്‍. ആയുഷ് ജംവാലിന്റെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് രാഹുല്‍ മടങ്ങിയത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചലിനെ കേരള പേസര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. 65 റണ്‍സെടുത്ത രാഘവ് ധവാനാണ് ഹിമാചലിന്റെ ടോപ് സകോറര്‍. ആറ് വിക്കറ്റുകളാണ് ഹിമാചലിന് നഷ്ടമായത്. എസ് മിഥുന്‍ കേരളത്തിനായി രണ്ട് വിക്കറ്റെടുത്തു.  ആദ്യ ഓവറില്‍ തന്നെ സഞ്ജു (Sanju Samson) നയിക്കുന്ന കേരളം വിക്കറ്റ് വീഴത്തി. ഓപ്പണര്‍ അങ്കുഷ് ബെയ്ന്‍സ് (0), മനു ഉണ്ണികൃഷ്ണന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാമനായി ക്രീസിലെത്തിയ പ്രശാന്ത് ചോപ്ര (36)യും രാഘവ് ആദ്യ പ്രഹരത്തില്‍ നിന്ന് ഹിമാചലിനെ കരകയറ്റി. 

ഇരുവരും മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് എടുത്തത്. ഇതിനിടെ തുര്‍ച്ചയായി ഹിമാചലിന് വിക്കറ്റുകള്‍ നഷ്ടമായി. നിഖില്‍ ഗംഗ്ത (1), ആകാശ് വസിഷ്ഠ് (12), ഋഷി ധവാന്‍ (0) എന്നിവര്‍ പെട്ടന്ന് മടങ്ങി. ഇതിനിടെ രാഘവ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ദിഗ്‌വിജയ് രംഗി (17), പങ്കജ് ജെയ്്‌സ്വാള്‍ (5) എന്നിവര്‍ പുറത്താവാതെ നിന്നു. മിഥുനിനെ കൂടാതെ മനു കൃഷ്ണന്‍ മൂന്ന് ഓവറില്‍ നാല് റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ബേസില്‍ തമ്പി, ജലജ് സക്‌സേന, എം എസ് അഖില്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്. 

പരിക്ക് മാറാത്ത റോബിന്‍ ഉത്തപ്പ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. കേരള ടീം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, സുരേഷ് വിശ്വേശര്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, എം എസ് അഖില്‍, എസ് മിഥുന്‍, ബേസില്‍ തമ്പി, മനുകൃഷ്ണന്‍.

click me!