T20 World Cup| ഷാര്‍പ്പ് ഷമി, മിന്നല്‍ ജഡേജ; സ്കോട്‌ലന്‍ഡിനെ കുഞ്ഞന്‍ സ്കോറില്‍ തളച്ച് ഇന്ത്യ

Published : Nov 05, 2021, 09:05 PM ISTUpdated : Nov 05, 2021, 09:06 PM IST
T20 World Cup|  ഷാര്‍പ്പ് ഷമി, മിന്നല്‍ ജഡേജ; സ്കോട്‌ലന്‍ഡിനെ കുഞ്ഞന്‍ സ്കോറില്‍ തളച്ച് ഇന്ത്യ

Synopsis

ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയും അശ്വിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി അടിച്ചും ഓപ്പണര്‍ ജോര്‍ജ് മുന്‍സേ ഒന്ന് വിറപ്പിച്ചെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റസറെ(1) ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങി.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സ്‌കോട്‌ലന്‍ഡിനെതിരെ(IND vs SCO) ഇന്ത്യക്ക് 86 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി അദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി. 24 റണ്‍സെടുത്ത ജോര്‍ജ് മുന്‍സെ(George Munsey) ആണ് സ്കോട്‌ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും(Ravindra Jadeja) മുഹമ്മദ് ഷമിയും(Mohammed Shami) മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ വിക്കറ്റ് ഭാഗ്യം

പിറന്നാള്‍ ദിനത്തില്‍ ടോസിലെ ഭാഗ്യം ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli)യെ തുണച്ചതിന് പിന്നാലെ ഇന്ത്യക്ക് ആശിച്ച തുടക്കവും ലഭിച്ചു. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയും അശ്വിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി അടിച്ചും ഓപ്പണര്‍ ജോര്‍ജ് മുന്‍സേ ഒന്ന് വിറപ്പിച്ചെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റസറെ(1) ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങി.

നടുവൊടിച്ച് ജഡേജ

പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി മുന്‍സേയെ മനോഹരമായൊരു സ്ലോ ബോളില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് സ്കോട്‌ലന്‍ഡിന്‍റെ ആവേശം തണുപ്പിച്ചു. 19 പന്തില്ഡ നാലു ഫോറും ഒരു സിക്സും പറത്തിയ മുന്‍സേ 24 റണ്‍സടിച്ചു. മുന്‍സേ മടങ്ങിയതിന് പിന്നാലെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യ രവീന്ദ്ര ജഡേജയുടെ ഇരട്ടപ്രഹരത്തിലൂടെ സ്കോട്‌ലന്‍ഡിനെ പ്രതിസന്ധിയിലാക്കി. വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ റിച്ചി ബെറിംഗ്ടണെ(0) ജഡേജ ബൗള്‍ഡാക്കി.

വാലരിഞ്ഞ് ഷമിയും ബുമ്രയും

കാളം മക്‌ലോയ്ഡും മൈക്കേല്‍ ലീസ്കും ചേര്‍ന്ന് സ്കോട്‌ലന്‍ഡിനെ 50 കടത്തിയെങ്കിലും ജഡേജക്ക് മുമ്പില്‍ ലീസ്കും(12 പന്തില്‍ 21) മുട്ടുമടക്കിയതോടെ സ്കോട്‌ലന്‍ഡിന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. പതിനേഴാം ഓവറില്‍ മുഹമ്മദ് ഷമി മക്‌ലോയ്ഡിനെ(16) മടക്കി. അടുത്ത പന്തില്‍ സഫിയാന്‍ ഷെരീഫ് റണ്ണൗട്ടായി. മൂന്നാം പന്തില്‍ അലാസ്ഡയര്‍ ഇവാന്‍സിനെ മനോഹരമായൊരു യോര്‍ക്കറില്‍ മടക്കി ഷമി 81-6ല്‍ നിന്ന് സ്കോട്‌ലന്‍ഡിനെ 81-9ലേക്ക് തള്ളിയിട്ടു. മാര്‍ക്ക് വാട്ടിനെ(14) മറ്റൊരു യോര്‍ക്കറില്‍ ബുമ്ര മടക്കിയതോടെ സ്കോട്‌ലന്‍ഡിന്‍റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു.

 ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി മൂന്നോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര 3.4 ഓവറില്‍ 10 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ 29 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.

അഫ്‌ഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ടീം ഇന്ത്യ(Team India) ഇറങ്ങിയത്. പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന്(Shardul Thakur) പകരം മൂന്നാം സ്‌പിന്നറായി വരുണ്‍ ചക്രവര്‍ത്തി(Varun Chakaravarthy) പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം മറ്റങ്ങളൊന്നുമില്ലാതെയാണ് സ്‌കോട്ട്‌ലന്‍ഡ് ഇറങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും
ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി