ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റണോ?, മറുപടി നല്‍കി സൗരവ് ഗാംഗുലി

Published : Nov 19, 2025, 04:20 PM IST
Sourav Ganguly-Gautam Gambhir

Synopsis

ഗൗതം ഗംഭീറിനെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെയും ഇപ്പോള്‍ പുറത്താക്കേണ്ട കാര്യമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗംഭീറും ഗില്ലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തതെന്നും ഗാംഗുലി.

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്ന് ഗൗതം ഗംഭീറിനെ മാറ്റണോ എന്ന ചോദ്യത്തിന് മറുപടി നല്‍കി മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ പശ്ചാത്തലത്തിലായിരുന്നു മാധ്യമങ്ങള്‍ ഗംഭീറിനെ മാറ്റേണ്ടതുണ്ടോ എന്ന് മുന്‍ നായകനോട് ചോദിച്ചത്. ഗംഭീര്‍ പരിശീലകനായശേഷം നാട്ടില്‍ കളിച്ച ആറ് ടെസ്റ്റില്‍ നാലിലും ഇന്ത്യ തോറ്റിരുന്നു. കൊല്‍ക്കത്തയില്‍ സ്പിന്‍ പിച്ചൊരുക്കാന്‍ ഇന്ത്യൻ ടീം നിര്‍ദേശിച്ചിരുന്നുവെന്നും ഗാംഗുലി പറഞ്ഞിരുന്നു.

ഗൗതം ഗംഭീറിനെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെയും ഇപ്പോള്‍ പുറത്താക്കേണ്ട കാര്യമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗംഭീറും ഗില്ലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തതെന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിലെ മികച്ച ബാറ്റിംഗ് വിക്കറ്റുകളില്‍ ഗംഭീറും ഗില്ലും മികവ് കാട്ടിയിട്ടുണ്ട്. ഇന്ത്യയിലും മികച്ച ബാറ്റിംഗ് വിക്കറ്റ് കിട്ടിയാല്‍ അവര്‍ക്ക് മികവ് കാട്ടാനാകും. കൊല്‍ക്കത്തയിലെ പിച്ച് തയാറാക്കിയതില്‍ ക്യൂറേറ്റര്‍ക്ക് പിഴവ് പറ്റിയിട്ടില്ല. മത്സരത്തിന് നാലുദിവസം മുമ്പ് ബിസിസിഐ ക്യൂറേറ്റര്‍ക്ക് പിച്ചിന്‍റെ ചുമതല കൈമാറുകയാണ് ലോക്കല്‍ ക്യൂറേറ്റര്മാര്‍ ചെയ്യുക.

കൊല്‍ക്കത്തയിലും അതുതന്നെയാണ് സംഭവിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സിലെ ക്യൂറേറ്ററായ സുജന്‍ മുഖര്‍ജി ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെയും ബിസിസിഐ ചീഫ് ക്യൂറേറ്ററുടെയും നിര്‍ദേശത്തിനനുസരിച്ചാണ് പിച്ച് തയാറാക്കിയത്. ബിസിസിഐ നിര്‍ദേശിക്കുമ്പോള്‍ അതിനനുസരിച്ചുള്ള പിച്ച് മാത്രമെ തയാറാക്കാന്‍ ക്യൂറേറ്റര്‍ക്ക് കഴിയു. കൊല്‍ക്കത്തയിലെ പിച്ച് നിലവാരത്തിനൊത്തുയര്‍ന്നില്ലെന്ന കാര്യം അംഗീകരിക്കുന്നു. ഇന്ത്യൻ ടീം ഇതിനെക്കാള്‍ മികച്ച പിച്ച് അര്‍ഹിക്കുന്നു. പക്ഷെ ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല. ടീം മാനേജ്മെന്‍റിന്‍റെയോ കോച്ചിന്‍റെയോ ക്യാപ്റ്റന്‍റെയോ നിര്‍ദേശങ്ങള്‍ ലോക്കല്‍ ക്യൂറേറ്റര്‍ക്ക് അവഗണിക്കാനാവില്ലെന്നും ഗാംഗുലി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്
ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍