'പബ്ലിസിറ്റിക്കുവേണ്ടി അവര്‍ നിങ്ങളെ ഉപയോഗിക്കും,അതില്‍ വീഴരുത്', ഇന്ത്യൻ വനിതാ ടീമിന് മുന്നറിയിപ്പുമായി സുനില്‍ ഗവാസ്കര്‍

Published : Nov 10, 2025, 08:52 PM IST
Sunil Gavaskar

Synopsis

ചില സ്വകാര്യ ഏജന്‍സികളും വ്യക്തികളും ബ്രാന്‍ഡുകളും പരസ്യ കമ്പനികളുമെല്ലാം താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനിടയുണ്ടെന്നും അവര്‍ പ്രഖ്യാപിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ വീണുപോവരുതെന്നും വനിതാ താരങ്ങളോട് ഗവാസ്കര്‍.

മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. വനിതാ ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐയും സംസ്ഥാന സര്‍ക്കാരുകളും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബിസിസിഐ 51 കോടി രൂപയാണ് ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിന് പുറമെ വിവിധ സംസ്ഥാന അസോസിയേഷനുകളും താരങ്ങള്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചു.

എന്നാല്‍ ഇതിനെല്ലാം പുറമെ ചില സ്വകാര്യ ഏജന്‍സികളും വ്യക്തികളും ബ്രാന്‍ഡുകളും പരസ്യ കമ്പനികളുമെല്ലാം താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനിടയുണ്ടെന്നും അവര്‍ പ്രഖ്യാപിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ വീണുപോവരുതെന്നും വനിതാ താരങ്ങളോട് ഗവാസ്കര്‍ പറഞ്ഞു. അവര്‍ നിങ്ങളുടെ പേര് അവരുടെ പരസ്യത്തിനായി ഉപയോഗിക്കും. പലതും വാഗ്ദാനം ചെയ്യും. എന്നാല്‍ അതൊന്നും കിട്ടണമെന്നില്ലെന്നും 1983ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ അനുഭവം വെച്ചാണ് താനിത് പറയുന്നതെന്നും ഗവാസ്കര്‍ മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തില്‍ പറഞ്ഞു.

പാരിതോഷികം പ്രഖ്യാപിക്കുന്നവരുടെ ലക്ഷ്യം അവരുടെ പബ്ലിസിറ്റിയും അവരുടെ ബ്രാന്‍ഡിന്‍റെ പരസ്യവും മാത്രമാണ്. അതുകൊണ്ട് തന്നെ ടീമിന്‍റെയോ കളിക്കാരുടെ വ്യക്തിഗത സ്പോണ്‍സര്‍മാരുടെയോ അല്ലാത്ത വാഗ്ദാനങ്ങളില്‍ കളിക്കാര്‍ വീണുപോവരുത്. ഇന്ത്യക്ക് ലോക കിരീടം സമ്മാനിച്ച താരങ്ങളെ ആദരിക്കുകയല്ല അവരുടെയൊന്നും ലക്ഷ്യമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

1983ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ഇത്തരത്തില്‍ പല വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. മാധ്യമങ്ങളിലും വ്യാപക പ്രചാരം ലഭിച്ചു. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ കുറ്റം പറയാനാവില്ല. കാരണം അവരും തിരിച്ചറിയുന്നില്ല, നാണമില്ലാത്ത ഈ ആളുകള്‍ അവരെ ഉപയോഗിക്കുകയാണെന്ന്. പക്ഷെ പാരിതോഷികം പ്രഖ്യാപിച്ച പലരും അതൊന്നും നല്‍കിയില്ല.അതുകൊണ്ട് തന്നെ ലോകകപ്പ് കിരീടം നേടിയ വനിതാ ടീമിനോട് ഒന്നേ പറയാനുള്ളു, ഒരിക്കലും ഈ നാണമില്ലാത്തവരുടെ ചതിക്കുഴികളില്‍ വീണുപോവരുതെന്നും ഗവാസ്കര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍